Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപോയത് ഒരു തവണ;...

പോയത് ഒരു തവണ; ഫാസ്ടാഗില്‍നിന്ന് അഞ്ച് തവണ ടോള്‍ ഈടാക്കിയെന്ന്

text_fields
bookmark_border
പോയത് ഒരു തവണ; ഫാസ്ടാഗില്‍നിന്ന് അഞ്ച് തവണ ടോള്‍ ഈടാക്കിയെന്ന്
cancel


ആമ്പല്ലൂര്‍: ഒരു തവണ പാലിയേക്കര ടോള്‍പ്ലാസ കടന്ന വാഹനത്തിെൻറ ഫാസ്ടാഗില്‍നിന്ന് അഞ്ച് തവണ ടോള്‍ ഈടാക്കിയതായി പരാതി. കോടാലി സ്വദേശി എ.എസ്. സൂരജിെൻറ ടോറസ് ലോറി കടന്നുപോയപ്പോഴാണ് പണം നഷ്ടമായത്. തിങ്കളാഴ്ചയായിരുന്നു സംഭവം. പിന്നീട് ലോറി കടന്നുപോകുമ്പോള്‍ പണം ഇല്ലെന്ന് പറഞ്ഞ് തടഞ്ഞപ്പോഴാണ് സൂരജ് ഫാസ്ടാഗ് സ്റ്റേറ്റ്മെൻറ് പരിശോധിച്ചത്. ഒരേദിവസം ഒരേ സമയം ഒരു ട്രാക്കിലൂടെ അഞ്ച് തവണ കടന്നുപോയെന്നാണ് സ്റ്റേറ്റ്മെൻറില്‍ കാണിക്കുന്നത്.

കഴിഞ്ഞ മാസം രണ്ട് തവണ ഇത്തരം പിഴവ് ഉണ്ടായിരുന്നതായും ഒരു തവണ സഞ്ചരിച്ചപ്പോള്‍ രണ്ട് തവണ വീതമാണ് അന്ന് ടോള്‍ ഈടാക്കിയതെന്നും സൂരജ് പറഞ്ഞു. ഇത്തവണ ഫാസ്ടാഗ് അക്കൗണ്ടില്‍ 1780 രൂപയുടെ കുറവ് വന്നപ്പോഴാണ് പരിശോധിച്ചതെന്നും സൂരജ് പറഞ്ഞു.

പണം നഷ്ടപ്പെട്ടെന്ന് തിരിച്ചറിഞ്ഞതോടെ ടോള്‍ പ്ലാസയില്‍ പരാതിയുമായെത്തിയെങ്കിലും കാര്യമായ പ്രതികരണം ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. പ്ലാസയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ കൂട്ടി വീണ്ടും സംസാരിച്ചെങ്കിലും ഫാസ്ടാഗുമായി ബന്ധപ്പെട്ട ഇത്തരം വിഷയങ്ങൾ തങ്ങള്‍ക്കറിയില്ലെന്നാണ് ഓഫിസിലുള്ളവര്‍ അറിയിച്ചതത്രെ. ഇതോടെ പുതുക്കാട് പൊലീസില്‍ പരാതി നല്‍കി. വിഷയത്തില്‍ ഹൈകോടതിയെ സമീപിക്കുമെന്നും പരാതിക്കാരന്‍ അറിയിച്ചു. അതേസമയം ഒരുതവണ പോയപ്പോള്‍ അഞ്ച് തവണയുടെ ടോള്‍ ഈടാക്കിയെന്ന പരാതിയില്‍ രേഖകള്‍ പരിശോധിച്ച ശേഷം മാത്രമേ പ്രതികരിക്കാനാകൂവെന്ന് ടോള്‍ കമ്പനി അധികൃതര്‍ അറിയിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fast Tag
News Summary - Gone once; This is the fifth time Toll has taken this toll from Fast Tag
Next Story