ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന; 228 കടകൾ അടപ്പിച്ചു
text_fieldsഭക്ഷ്യസുരക്ഷ വകുപ്പുദ്യോഗസ്ഥർ കട പരിശോധിക്കുന്നു
തൃശൂർ: ഭക്ഷ്യ സുരക്ഷ വകുപ്പ് ജില്ലയിൽ മൂന്നുദിവസമായി നടത്തിയ പരിശോധയിൽ രജിസ്ട്രേഷനും ലൈസൻസും ഇല്ലാതെ പ്രവർത്തിച്ച ചെറുതും വലുതുമായ 228 കടകൾ അടപ്പിച്ചു. ഓണക്കാലത്ത് കൃത്രിമം തടയാനാണ് പരിശോധന നടത്തിയത്. ജില്ല ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമീഷണർ ബൈജു പി. ജോസഫിന്റെ നേതൃത്വത്തിൽ 13 സർക്കിളുകളിലായി 12 സ്ക്വാഡുകളാണ് പരിശോധന നടത്തിയത്.
ചെറുകിട രജിസ്ട്രേഷനെടുത്ത് വൻകിട രീതിയിൽ പ്രവർത്തിച്ചിരുന്ന 108 സ്ഥാപനങ്ങൾക്ക് വകുപ്പ് നിഷ്കർഷിച്ച ലൈസൻസ് എടുക്കാൻ നോട്ടീസ് നൽകി. അടച്ച കടകൾ നിയമാനുസൃതം ലൈസൻസ് എടുത്താൽ മാത്രമെ തുറക്കാൻ അനുവദിക്കൂ. 904 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. സ്ഥാപനങ്ങളിലെ വീഴ്ചകൾ പരിഹരിക്കാനും നിർദേശിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരും. മായം കലർത്തുന്നുണ്ടെന്ന് വിവരം ലഭിച്ച സ്ഥലങ്ങളിലും പരിശോധന നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

