Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിടവാങ്ങിയത്...

വിടവാങ്ങിയത് ഗുരുവായൂരി​െൻറ പ്രിയ ആന വൈദ്യൻ

text_fields
bookmark_border
വിടവാങ്ങിയത് ഗുരുവായൂരി​െൻറ പ്രിയ ആന വൈദ്യൻ
cancel

ഗുരുവായൂർ: ആനത്താവളത്തിലെ ആനകളുടെ 'കുടുംബ ഡോക്ടർ' ആയിരുന്നു കഴിഞ്ഞദിവസം അന്തരിച്ച അവണപറമ്പ് മഹേശ്വരൻ നമ്പൂതിരിപ്പാട്. ആനകൾക്ക് എന്ത് പ്രയാസമുണ്ടെന്നറിഞ്ഞാലും അവണപറമ്പ് ഉടൻ ഗുരുവായൂരിലെത്തും. അദ്ദേഹത്തി​െൻറ സാന്നിധ്യം ആനകൾ തിരിച്ചറിയുകയും ചെയ്തിരുന്നു. ഓരോ ആനകളുടെയും പേരെടുത്ത് വിളിച്ച് അവണപറമ്പ് സംസാരിക്കാറുമുണ്ടായിരുന്നു. ഡോക്ടർ പറയുന്നത് ശ്രദ്ധാപൂർവം കേട്ട് നിൽക്കുന്ന രോഗിയെപ്പോലെയായിരുന്നു ആനകളുടെ ഭാവമപ്പോൾ. ദേവസ്വത്തി​െൻറ ജീവധനം വിദഗ്ധ സമിതി അംഗമായിരുന്ന അവണപ്പറമ്പി​െൻറ ഉപദേശം എന്നും ദേവസ്വം തേടാറുമുണ്ടായിരുന്നു.

പല കുസൃതി കൊമ്പൻമാരുടെയും ദുശീലങ്ങൾ മാറ്റാൻ മറ്റ് വൈദ്യശാസ്ത്ര ശാഖകൾ പരാജയപ്പെടുമ്പോൾ അവിടെ നമ്പൂതിരിപ്പാടി​െൻറ പൊടിക്കൈകൾ വിജയിച്ചിരുന്നു. ആനത്താവളത്തിൽ സുഖചികിത്സ നടക്കുമ്പോൾ അതിന് മേൽനോട്ടം വഹിച്ച് അദ്ദേഹത്തി​െൻറ സാന്നിധ്യം ഉണ്ടാവാറുണ്ട്. ഗുരുവായൂരിലെ എല്ലാ ആനകളുടെയും സ്വഭാവങ്ങളും പ്രത്യേകതകളും ആരോഗ്യാവസ്ഥയുമൊക്കെ മനഃപാഠമായിരുന്നു. പ്രായാധിക്യം കാരണം ഒരു വർഷമായി ചികിത്സാകാര്യങ്ങൾക്കായി ആനത്താവളത്തിലെത്തിയിരുന്നില്ല.

എങ്കിലും ഗുരുവായൂർ പത്മനാഭൻ ​െചരിഞ്ഞപ്പോൾ കാണാനെത്തിയിരുന്നു. അവണപറമ്പി​െൻറ മരണത്തിൽ ദേവസ്വം അനുശോചിച്ചു. ചെയർമാൻ കെ.ബി. മോഹൻദാസ്, അഡ്മിനിസ്ട്രേറ്റർ ടി. ബ്രീജാകുമാരി, ജീവധനം മാനേജർ സുനിൽകുമാർ എന്നിവർ വസതിയിലെത്തി അന്ത്യോപചാരമർപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:doctorelephant
News Summary - Farewell to the elephant doctor of Thrissur
Next Story