എൻജിൻ നിലച്ച ബോട്ട് കടലിൽ കുടുങ്ങി: എട്ടു തൊഴിലാളികളെ രക്ഷപ്പെടുത്തി
text_fieldsഎൻജിൻ നിലച്ചു കടലിൽ കുടുങ്ങിയ ബോട്ട്
എറിയാട്: എൻജിൻ നിലച്ച് കടലിൽ കുടുങ്ങിയ മത്സ്യബന്ധന ബോട്ടിലെ കുളച്ചൽ സ്വദേശികളായ എട്ട് തൊഴിലാളികളെ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് റെസ്ക്യൂ സംഘം രക്ഷപ്പെടുത്തി.
അഴീക്കോട് ഫിഷ് ലാന്‍ഡിങ് സെന്ററില്‍നിന്ന് മത്സ്യബന്ധനത്തിന് പോയ നാഗർകോവിൽ സ്വദേശി നിഫ്റ്റിൻ എന്നയാളുടെ ‘ശ്രദ്ധ മോള്’ ബോട്ടാണ് അഴിമുഖത്തിന് വടക്ക് പടിഞ്ഞാറ് 17 നോട്ടിക്കൽ മൈൽ അകലെ കടലിൽ കുടുങ്ങിയത്.
കഴിഞ്ഞദിവസം ഉച്ചക്ക് 1.20നാണ് ബോട്ടും തൊഴിലാളികളും കടലില്‍ കുടുങ്ങി കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനില്‍ സന്ദേശം ലഭിച്ചത്. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. സി. സീമയുടെ നിർദേശാനുസരണം മറൈന്‍ എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് വിജിലന്‍സ് വിങ് ഓഫിസര്‍മാരായ ഇ.ആര്. ഷിനില്‍കുമാര്‍, വി.എന്‍. പ്രശാന്ത്കുമാര്‍, വി.എം. ഷൈബു റെസ്ക്യൂ ഗാര്‍ഡുമാരായ പ്രസാദ്, കൃഷ്ണപ്രസാദ്, ബോട്ട് സ്രാങ്ക് ദേവസ്സി മുനമ്പം, എൻജിൻ ഡ്രൈവര്‍ റോക്കി എന്നിവരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

