കോൾപാടങ്ങളിലെ വെള്ളം വറ്റിക്കരുതെന്ന് നിർദേശം
text_fieldsതൃശൂർ: ജില്ലയിൽ മഴ കുറഞ്ഞ സാഹചര്യത്തിൽ കോൾ പാടശേഖരങ്ങളിലെ വെള്ളം പമ്പ് ചെയ്ത് വറ്റിക്കുന്ന പ്രവൃത്തി അഞ്ച് വരെ അടിയന്തരമായി നിർത്തിവെക്കണമെന്ന് കലക്ടർ വി.ആർ. കൃഷ്ണതേജ അറിയിച്ചു. മഴ കുറഞ്ഞതിനാൽ ചിമ്മിനി ഡാമിലെ ജലനിരപ്പിൽ കാര്യമായ തോതിൽ കുറവ് വന്നതായി ജലസേചന വകുപ്പ് അറിയിച്ച സാഹചര്യത്തിലാണിത്. കോൾ മേഖലയിലെ ജലം ക്രമീകരിച്ച് കൃഷിക്കായി ഉപയോഗപ്പെടുത്തേണ്ടത് അനിവാര്യമായതിനാൽ നിലവിൽ ഏനാമാവ് ഷട്ടർ തുറക്കാൻ കഴിയില്ല.
കോൾ മേഖലയിലെ വെള്ളം പമ്പ് ചെയ്തു വറ്റിക്കുന്നതുമായി ബന്ധപ്പെട്ട് അഞ്ചിന് ഉച്ചക്ക് ശേഷം മന്ത്രി കെ. രാജന്റെ നേതൃത്വത്തിൽ കോൾ ഉപദേശക സമിതിയുടെ അടിയന്തര യോഗം ജില്ല കലക്ടറുടെ ചേംബറിൽ ചേരാൻ തീരുമാനിച്ചിട്ടുണ്ട്. അതുവരെ കോൾ മേഖലയിലെ വെള്ളം പമ്പ് ചെയ്തു വറ്റിക്കുന്ന പ്രവൃത്തി അടിയന്തരമായി നിർത്തിവെക്കണമെന്ന് കലക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

