Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅടച്ചിട്ട ഷീ...

അടച്ചിട്ട ഷീ ലോഡ്ജ് സാമൂഹികവിരുദ്ധരുടെ കേന്ദ്രം

text_fields
bookmark_border
അടച്ചിട്ട ഷീ ലോഡ്ജ് സാമൂഹികവിരുദ്ധരുടെ കേന്ദ്രം
cancel

തൃശൂർ: കഴിഞ്ഞ ഇടത് ഭരണസമിതിയുടെ വികസന നേട്ടമായി അവതരിപ്പിച്ച് അയ്യന്തോളിൽ ആരംഭിച്ച ഷീ ലോഡ്ജ് ഇപ്പോൾ സാമൂഹിക വിരുദ്ധരുടെ കേന്ദ്രം. വിവിധ ആവശ്യങ്ങൾക്കായി നഗരത്തിൽ രാത്രിയെത്തുന്ന സ്ത്രീ യാത്രികർക്ക് തുണയാകുന്ന കോർപറേഷന് കീഴിലെ ഷീ ലോഡ്ജ് തുറന്ന് പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് നഗരാസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയൽ മേയർക്ക് കത്ത് നൽകി.

2019ൽ മന്ത്രി എ.സി. മൊയ്തീനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ഒരേ സമയം 50 പേർക്ക് താമസിക്കാവുന്ന ഡോർമെറ്ററി സംവിധാനത്തിലുള്ള ഷീ ലോഡ്ജ് ഒന്നരക്കോടി ഉപയോഗിച്ചാണ് നിർമിച്ചത്.

50 രൂപ മാത്രമാണ് 24 മണിക്കൂറിന് നൽകേണ്ടിയിരുന്നത്. ലോക്ഡൗൺ ഉൾപ്പെടെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നപ്പോഴാണ് അടച്ചിടേണ്ടി വന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

അയ്യന്തോളിലെ അടച്ചിട്ട ഷീ ലോഡ്ജ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:She Lodgeanti social
News Summary - Closed She Lodge is a center for anti social
Next Story