Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightCherpuchevron_rightസദാചാര...

സദാചാര കൊലപാതകം: മുഖ്യപ്രതിയെ നാട്ടിലെത്തിച്ചു

text_fields
bookmark_border
murder
cancel
camera_alt

രാഹുൽ

ചേർപ്പ്: ചിറക്കലിൽ സ്വകാര്യബസ് ഡ്രൈവർ കോട്ടം മമ്മസ്രയില്ലത്ത് സഹറിനെ (33) കൊന്ന കേസിലെ മുഖ്യപ്രതി കുറുമ്പിലാവ് നെല്ലിപ്പറമ്പിൽ രാഹുലിനെ (35) ചേര്‍പ്പ് പൊലീസ് സ്റ്റേഷനിലെത്തിച്ചു. കൊലപാതകശേഷം വിദേശത്തേക്ക് കടന്ന രാഹുലിനെ കഴിഞ്ഞദിവസമാണ് മുംബൈ വിമാനത്താവളത്തിൽനിന്ന് പിടികൂടിയത്.

എസ്.ഐ കെ.ജി. കൃഷ്ണകുമാർ, സി.പി.ഒ അജിത്ത് എന്നിവർ ചേർന്നാണ് മുംബൈയിൽനിന്ന് പ്രതിയെ എത്തിച്ചത്. ഫെബ്രുവരി 18നാണ് ചിറക്കൽ തിരുവാണിക്കാവ് ക്ഷേത്രത്തിന് സമീപത്തെ പെൺസുഹൃത്തിനെ രാത്രി കാണാനെത്തിയ സഹറിനെ രാഹുലിന്റെ നേതൃത്വത്തിലുള്ള സംഘം ക്രൂരമായി മർദിച്ചത്.

മാർച്ച് ഏഴിന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മൂർക്കനാട് സ്വദേശി കാരണയിൽ വീട്ടിൽ ജിഞ്ചുവാണ് ഇനി പിടിയിലാകാനുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder CasesMurder Case
News Summary - Moral murder- Main suspect brought to homeland
Next Story