Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChavakkadchevron_rightഓട്ടോ തൊഴിലാളിയെ...

ഓട്ടോ തൊഴിലാളിയെ ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ

text_fields
bookmark_border
ഓട്ടോ തൊഴിലാളിയെ ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ
cancel
camera_alt

ഓട്ടോ തൊഴിലാളിയെ ആക്രമിച്ച കേസിലെ പ്രതികൾ

ചാവക്കാട്: നഗരത്തിൽ ഓട്ടോ തൊഴിലാളിയെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ.

തെക്കഞ്ചേരി സ്വദേശികളായ നമ്പിശ്ശേരി ഷഹീർ (35), വലവീട് മണികണ്ഠൻ (28), കടപ്പുറം തൊട്ടാപ്പ് ഐക്കൽമാടം വീട്ടിൽ അഫ്നാസ് (28) എന്നിവരെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

മണത്തല വൈശ്യംവീട്ടിൽ കബീറിെൻറ മകൻ അമീറിനെയാണ് (25) സംഘം ആയുധംകൊണ്ട് ആക്രമിച്ചത്. അമീറിെൻറ കൂട്ടുകാരയും പരിക്കുണ്ട്.

കഴിഞ്ഞ 10ന് ഉച്ചക്കുശേഷം ചാവക്കാട് ബസ്സ്റ്റാൻഡ് പരിസരത്തെ കൈരളി ഹോട്ടലിന് മുന്നിലായിരുന്നു സംഭവം. സംഘം ബഹളംവെച്ചത് ചോദ്യം ചെയ്തതാണ് ആക്രമത്തിന് കാരണമെന്നും നിരവധി കുറ്റകൃത്യങ്ങളിൽ പ്രതികളായ ഇവർ ചാവക്കാട്, തെക്കഞ്ചേരി മേഖലകളിൽ ജനങ്ങൾക്ക് ഭീഷണിയാണെന്നും പലതവണ ജയിൽ ശിക്ഷ അനുഭവിക്കുകയും കഞ്ചാവും മറ്റു ലഹരി വസ്തുക്കൾക്കും അടിമപ്പെട്ടവരുമാണെന്നും പൊലീസ് അറിയിച്ചു.

ചാവക്കാട് എസ്.എച്ച്.ഒ കെ.പി. ജയപ്രസാദ്, എസ്.ഐ സി.കെ. നൗഷാദ് എന്നിവരുടെ നേതൃത്വത്തിൽ എ.എസ്.ഐ ബിന്ദുരാജ്, സി.പി.ഒമാരായ ജയകൃഷ്ണൻ, സാബിർ, വിവേക്, റനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിജിയിൽ ഹാജരാക്കി ഇവരെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:auto driverassault
News Summary - Three arrested for assaulting auto driver
Next Story