Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChavakkadchevron_rightപ്രവാസിയുടെ...

പ്രവാസിയുടെ അടച്ചിട്ട വീട്ടിൽനിന്ന് 36 പവൻ സ്വർണം കവർന്നു

text_fields
bookmark_border
പ്രവാസിയുടെ അടച്ചിട്ട വീട്ടിൽനിന്ന് 36 പവൻ സ്വർണം കവർന്നു
cancel
camera_alt

തിരുവത്രയിൽ കവർച്ച നടന്ന വലിയകത്ത് അഷ്റഫിെൻറ വീട്ടിൽ പരിശോധന നടത്തുന്ന വിരലടയാള വിദഗ്ധർ

ചാവക്കാട്: തിരുവത്രയിൽ ഖത്തർ പ്രവാസിയുടെ അടച്ചിട്ട വീട്ടിൽനിന്ന് 36 പവൻ സ്വർണം കവർന്നു. കടപ്പുറം കറുകമാട് സ്വദേശിയും അഞ്ചങ്ങാടി 'സൽവ' ഓഡിറ്റോറിയം ഉടമയുമായ വലിയകത്ത് അഷ്റഫിെൻറ (62) തിരുവത്ര പുതിയറയിലെ വീട്ടിലാണ് കവർച്ച നടന്നത്. അഷ്റഫും കുടുംബവും ആലപ്പുഴയിലായിരുന്നു.

വീട് നോക്കുന്ന തൊഴിലാളി ചൊവ്വാഴ്ച രാവിലെ ലൈറ്റ് ഓഫാക്കാൻ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. അടുക്കള വാതിൽ തള്ളിത്തുറന്നാണ് അകത്ത് കയറിയിരിക്കുന്നത്. കിടപ്പറയിലെ ഇരുമ്പ് അലമാരിയുടെ പൂട്ട് തകർത്താണ് പ്രത്യേക അറയിൽ സൂക്ഷിച്ചിരുന്ന സ്വർണം എടുത്തിരിക്കുന്നത്. തൊട്ടടുത്ത കിടക്ക അലമാരിയിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. കട്ടിലിനു താഴെനിന്ന് അരപ്പവെൻറ സ്വർണ കോയിൻ കണ്ടെത്തി. കോയിനുകകളും നെക്‌ലേസുകളും കമ്മലും കൈ ചെയിനുമുൾപ്പടെ 36 പവനോളമാണ് നഷ്ടപ്പെട്ടതെന്ന് വീട്ടുടമ അഷ്റഫ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

സംഭവമറിഞ്ഞ് ആലപ്പുഴയിൽ നിന്നെത്തിയതായിരുന്നു അദ്ദേഹം. അഷ്റഫിെൻറ ഭാര്യ ആലപ്പുഴ സ്വദേശിയാണ്. അവിടെ മെറ്റാരു വീട്ടിലാണിവർ താമസിക്കുന്നത്. കോവിഡ് ലോക്ഡൗണിനെ തുടർന്ന് കഴിഞ്ഞ എട്ട് മാസമായി ഇവർ ആലപ്പുഴയിലാണ്. ഒരുമാസം മുമ്പാണ് നാട്ടിൽ വന്നുപോയത്. വീടിെൻറ ചുറ്റിലും നിരീക്ഷണ കാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവ പ്രവർത്തനരഹിതമാണ്. അടുക്കള ഭാഗത്തെ കാമറ നശിപ്പിച്ചിട്ടുണ്ട്. അടുക്കള വാതിലിനു പുറത്ത് തേങ്ങ പൊതിക്കാൻ ഉപയോഗിക്കുന്ന ഉപകരണം കണ്ടത്തിയിട്ടുണ്ട്. പിൻഭാഗത്തെ മതിൽ ചാടിക്കടന്നാണ് മോഷ്ടാവെത്തിയതെന്നും സംശയിക്കുന്നുണ്ട്.

ഈ വീടിെൻറ 500 മീറ്ററോളം തെക്ക് കോട്ടപ്പുറത്തുനിന്ന് ഉണ്ണിപ്പുരക്കൽ മൊയ്തീൻ കുഞ്ഞിയുടെ മകൻ റഫീഖിെൻറ ബൈക്ക് തിങ്കളാഴ്ച രാത്രി കാണാതായിട്ടുണ്ട്. രാത്രി 10.30 ഓടെ വീട്ടിലെത്തിയ റഫീഖ് മുറ്റത്ത് നിർത്തിയിട്ടതായിരുന്നു. വലിയകത്ത് അഷറഫിെൻറ വീട്ടിലെ കവർച്ചക്കുശേഷം മോഷ്ടാവ് കടന്നുകളഞ്ഞത് റഫീഖിെൻറ ബൈക്ക് എടുത്തായിരിക്കുമോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കുന്നംകുളം എ.സി.പി.ടി.എസ്. സിനോജിെൻറ നേതൃത്വത്തിൽ ചാവക്കാട് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. തൃശൂരിൽനിന്ന് വിരലടയാള വിദഗ്ധരും പരിശോധനക്കെത്തി. അതേസമയം മേഖലയിൽ നടക്കുന്ന മോഷണങ്ങൾക്ക് പിന്നിലെ കുറ്റവാളികളെയൊന്നും പിടികൂടാൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ലെന്ന ആക്ഷേപവും നാട്ടുകാർക്കുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft Newsgold stolen
News Summary - 36 pavan of gold were stolen from the locked house of the expatriate
Next Story