Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChalakkudychevron_rightപെരിങ്ങൽക്കുത്ത്...

പെരിങ്ങൽക്കുത്ത് ഡാമിന് സുരക്ഷയില്ലെന്ന് പരാതി

text_fields
bookmark_border
പെരിങ്ങൽക്കുത്ത് ഡാമിന് സുരക്ഷയില്ലെന്ന് പരാതി
cancel

ചാലക്കുടി: പെരിങ്ങൽക്കുത്ത്‌ ഡാം സുരക്ഷ ക്രമീകരണങ്ങളില്ലാതെ പ്രവർത്തിക്കുന്നതിനെതിരെ മന്ത്രി പി. രാജീവിന് ചാലക്കുടിയിലെ വി ഫോർ പ്രവർത്തകർ പരാതി സമർപ്പിച്ചു. പ്രസിഡൻറ് കെ.ആർ. അരവിന്ദാക്ഷൻ, സെക്രട്ടറി അലക്സ് ജോൺ എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്.

2018ലെ പ്രളയത്തിൽ ഡാമിന് ഗുരുതര കേടുപാടുകൾ സംഭവിച്ചിട്ട് നാലു വർഷമായിട്ടും പുനർനിർമാണ പ്രവൃത്തികൾ ചെയ്തിട്ടില്ലെന്ന് പരാതിയിൽ ആരോപിച്ചു. പ്രളയത്തിനു ശേഷം സേഫ്റ്റി ആൻഡ് സെക്യൂരിറ്റി സർട്ടിഫിക്കറ്റ് ഇല്ലാതെയാണ് ഡാം പ്രവർത്തിക്കുന്നത്.

ഡാമിെൻറ ബലക്ഷയം നേരിടാൻ 4 -5 മീറ്റർ വീതിയിൽ ഡയഫ്രം വാൾ കെട്ടാൻ സർക്കാർ തീരുമാനിച്ചെങ്കിലും നടപടി സ്വീകരിച്ചിട്ടിെല്ലന്നും ഇവർ മന്ത്രിയെ ധരിപ്പിച്ചു.

ചാലക്കുടി എസ്.എൻ ഹാളിൽ മന്ത്രി പരിപാടിക്ക് വന്നപ്പോഴാണ് നിവേദനം നൽകിയത്. മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും കലക്ടർക്കും ഇവർ നിവേദനങ്ങൾ നൽകിയിട്ടുണ്ട്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:safeperingalkuthu dam
News Summary - Complaint that the peringalkuthu dam is not safe
Next Story