Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസദാചാര പൊലീസ്...

സദാചാര പൊലീസ് ചമഞ്ഞ് ആക്രമണം; മൂന്നംഗ സംഘം അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

കൊച്ചുമോൻ, സുജിത്ത്, സുനിൽ

തൃശൂർ: പട്ടാപ്പകൽ ബസ് സ്റ്റോപ്പിൽ സംസാരിച്ചിരുന്ന യുവാവിനെയും യുവതിയെയും സദാചാര പൊലീസ് ചമഞ്ഞെത്തി മർദിക്കുകയും യുവതിയുടെ മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ചെയ്തവർ അറസ്റ്റിൽ. ചിയാരം സ്വദേശികളായ കളവൻ പറമ്പിൽ കൊച്ചുമോൻ (ഉണ്ണികൃഷ്ണൻ -68), നെല്ലിപറമ്പിൽ സുജിത്ത് (41), നെല്ലിപറമ്പിൽ വീട്ടിൽ സുനിൽ (52) എന്നിവരെയാണ് നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ചയായിരുന്നു സംഭവം.

ചിയ്യാരം ആൽത്തറ ജങ്ഷനിലെ ബസ്‌ സ്റ്റോപ്പിൽ സംസാരിച്ചിരുന്ന യുവതിയെയും യുവാവിനെയും ഭീഷണിപ്പെടുത്തുകയും മർദിക്കുകയും യുവതിയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ തട്ടിപ്പറിച്ചെടുക്കാൻ ശ്രമിക്കുകയുമായിരുന്നു. ബസ് കാത്തുനിന്ന യുവതിയുടെയും യുവാവിന്റെയും അടുത്തേക്കെത്തിയ സമീപത്തെ ചിക്കൻ കട നടത്തിപ്പുകാരനായ കൊച്ചുമോൻ ഭീഷണിപ്പെടുത്തുകയായിരുന്നു.

യുവാവ് പ്രതികരിച്ചതോടെ, കൊച്ചുമോൻ തിരിച്ചുപോയി സുഹൃത്തുക്കളായ ഹോട്ടൽ നടത്തിപ്പുകാരൻ സുജിത്തിനെയും മറ്റൊരു സുഹൃത്തായ സുനിലിനെയും കൂട്ടി തിരിച്ചുവന്ന് യുവതിയെയും യുവാവിനെയും ആക്രമിക്കുകയായിരുന്നു. പ്രതികൾ വടിയെടുത്ത് നടത്തിയ ആക്രമണത്തിൽ യുവാവിനും യുവതിക്കും ചെറിയ പരിക്കുകളുണ്ട്.

പ്രതികളിലൊരാൾ യുവതിയുടെ കൈ പിടിച്ചു തിരിക്കുകയും ചെയ്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഉടൻ കേസെടുത്ത പൊലീസ് യുവതിയും യുവാവും നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ മൂന്നു പ്രതികളെയും പിടികൂടുകയായിരുന്നു.

നെടുപുഴ സബ് ഇൻസ്പെക്ടർ അനുദാസ്, എ.എസ്.ഐമാരായ രാംകുമാർ, ബാബു, സീനിയർ സിവിൽ പൊലീസ് ഓഫിസർ സുധീർ, സിവിൽ പൊലീസ് ഓഫിസർ പ്രിയൻ എന്നിവർ പൊലീസ് സംഘത്തിലുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Moral PoliceArrests
News Summary - act as moral police-Three were arrested
Next Story