വഞ്ചനാകേസിൽ ഒളിവിലായിരുന്നയാൾ പിടിയിൽ
text_fieldsസരുൺ
കൊരട്ടി: വഞ്ചനാ കേസിൽ ഒളിവിലായിരുന്നയാൾ പിടിയിൽ. കോട്ടയം കിഴക്കേ താഴത്തങ്ങാടി സ്വദേശി സരുൺ (35) ആണ് കൊരട്ടി പൊലീസിന്റെ പിടിയിലായത്. കൊരട്ടി കിൻഫ്രയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിന് 12 കോടി രൂപ ടേം ലോൺ ശരിയാക്കിനൽകാമെന്ന് പറഞ്ഞ് തൃശൂർ കൂർക്കഞ്ചേരി സ്വദേശിയിൽ നിന്ന് 21 ലക്ഷം രൂപ കൈക്കലാക്കിയ കേസിലാണ് ഇയാൾ അറസ്റ്റിലായത്.
കൊരട്ടി എസ്.എച്ച്.ഒ ബി.കെ. അരുണിന്റെ നേതൃത്വത്തിലുള്ള സംഘം ബംഗളൂരുവിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. 2017ലാണ് കേസിനാസ്പദമായ സംഭവം. മുങ്ങിയ പ്രതി തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയും മറ്റും പൊലീസ് നടത്തിയ സമർഥമായ നീക്കത്തിലാണ് പിടിയിലായത്.
അന്വേഷണ സംഘത്തിൽ എ.എസ്.ഐ കെ.എ. ജോയ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ നിധീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ പി.കെ. സജീഷ് കുമാർ, ജിബിൻ വർഗീസ്, സൈബർ സെൽ സിവിൽ പൊലീസ് ഓഫിസർ പി.വി. രജീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

