സ്രായിക്കടവ് പാലത്തിലെ വിള്ളൽ; അപകട സൂചന ബോർഡ് സ്ഥാപിച്ചു
text_fieldsതൃശൂർ - മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന സ്രായിക്കടവ് പാലത്തിനടിയിലെ വിടവ്
പഴഞ്ഞി: കാട്ടകാമ്പാല്‍ സ്രായിക്കടവ് പാലത്തിനടിയിൽ തൂണുകള്‍ക്കിടയിലെ വിടവ് മൂലം റോഡിൽ വലിയ വിള്ളല്‍ രൂപപ്പെട്ടതിനാൽ അധികൃതർ അപകട സൂചന ബോര്‍ഡ് സ്ഥാപിച്ചു. തൃശൂര്‍-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന സ്രായിക്കടവ് പാലത്തിൽ ആഴ്ചകൾക്ക് മുമ്പാണ് വിള്ളൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് മലപ്പുറം ജില്ല പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പരിശോധന നടത്തിയിരുന്നു. 2005ലാണ് പാലം പൊതുജനങ്ങൾക്കായി തുറന്നുനൽകിയത്.
കാട്ടകാമ്പാല്‍ ഭാഗത്തുനിന്നുള്ള ആദ്യത്തെ പാലത്തിലാണ് വിള്ളലുള്ളത്. നിര്‍മാണത്തിലെ അപാകതയാണ് തൂണുകള്‍ക്കിടയില്‍ വിടവിന് കാരണമായതെന്ന് പറയുന്നു. പാടത്തെ ചളിയില്‍ തെങ്ങിന്‍കുറ്റികള്‍ അടിച്ചുതാഴ്ത്തി അതിനു മുകളിലാണ് തൂണുകള്‍ കോൺക്രീറ്റ് ചെയ്തതെന്ന് ആരോപണമുണ്ട്.
കാലപഴക്കത്തില്‍ തെങ്ങിന്‍കുറ്റികള്‍ നശിച്ചതോടെയാണ് തൂണുകള്‍ തമ്മിലെ വിടവ് കൂടാന്‍ കാരണമായതെ ആക്ഷേപമുണ്ട്. പാലത്തിന്റെ നടുവിലാണിപ്പോള്‍ വിള്ളല്‍. ഒട്ടേറെ വാഹനങ്ങള്‍ പോകുന്ന ഈ റോഡിലെ പാലത്തിന്റെ കേടുപാടുകള്‍ പരിഹരിക്കാൻ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

