10,167 റേഷൻ കാർഡുകൾ പൊതുവിഭാഗത്തിലേക്ക് 2.35 കോടി രൂപ പിഴ ഈടാക്കി
text_fieldsതൃശൂർ: ജില്ലയിൽ ഏഴ് താലൂക്കുകളിലായി 10,167 മുൻഗണന വിഭാഗത്തിലെ അനർഹ റേഷൻ കാർഡ് ഉടമകളെ പൊതുവിഭാഗത്തിലേക്ക് മാറ്റി. ജില്ല സപ്ലൈ ഓഫിസ് നടത്തിയ ‘ഓപറേഷൻ യെല്ലോ’ പ്രകാരമാണ് മാറ്റം. അനർഹ റേഷൻ കാർഡുകൾ ഉപയോഗിച്ച് ഭക്ഷ്യധാന്യം കൈപ്പറ്റിയവരിൽനിന്ന് അഞ്ച് കോടി രൂപക്ക് മുകളിൽ പിഴ ചുമത്തി. ഇതിനകം 2.35 കോടി രൂപ പിഴ പിരിച്ചെടുത്തതായും സപ്ലൈ ഓഫിസർ അറിയിച്ചു. അന്ത്യോദയ അന്നയോജന (മഞ്ഞ) കാർഡുകളിൽനിന്ന് 6800ൽപരം കാർഡുകൾ മുൻഗണന (പിങ്ക്) വിഭാഗത്തിലേക്ക് മാറ്റി.
1000 മുതൽ 3500 ചതുരശ്ര അടി വിസ്തീർണമുള്ള വീട്, ആഡംബര കാറുകൾ, വിദേശത്ത് ജോലിയുള്ളവർ, സർക്കാർ/പൊതുമേഖല ജീവനക്കാർ എന്നിവരിൽനിന്നാണ് പിഴ ഈടാക്കിയത്. അനർഹരെ കണ്ടെത്താൻ താലൂക്ക് സപ്ലൈ ഓഫിസർമാർ, റേഷനിങ് ഇൻസ്പെക്ടർമാർ എന്നിവരുടെ പ്രത്യേക സ്ക്വാഡ് പ്രവർത്തനസജ്ജമാണ്. ഒരു വർഷത്തിനുള്ളിൽ അർഹരായ 8,619 കുടുംബങ്ങൾക്ക് മുൻഗണന റേഷൻ കാർഡ് നൽകി.
അനർഹ മുൻഗണന റേഷൻ കാർഡ് കൈവശം വെക്കുന്നത് സംബന്ധിച്ച പരാതികൾ പൊതുജനങ്ങൾക്ക് സപ്ലൈ ഓഫിസുകളിൽ വിളിച്ച് അറിയിക്കാം. ഫോൺ: ജില്ല സപ്ലൈ ഓഫിസ് - 0487 2360046, 9188527322, താലൂക്ക് സപ്ലൈ ഓഫിസ് തൃശൂർ: 0487 2331031, 9188527382, തലപ്പിള്ളി: 04884 232257, 9188527385, കുന്നംകുളം: 04885 296418, 9188520762, ചാവക്കാട്: 0487 2502525, 9188527384, മുകുന്ദപുരം: 0480 2825321, 9188527381, ചാലക്കുടി: 0480 2704300, 9188527380, കൊടുങ്ങല്ലൂർ: 0480 2802374, 9188527379.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

