Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2020 10:13 PM IST Updated On
date_range 6 July 2020 10:13 PM ISTപി.സി. ജോർജിെൻറ പാർട്ടി പിളർപ്പിലേക്ക്; 850 പേർ രാജിവെച്ചു
text_fieldsbookmark_border
പി.സി. ജോർജിൻെറ പാർട്ടി പിളർപ്പിലേക്ക്; 850 പേർ രാജിവെച്ചു തൃശൂർ: പി.സി. ജോർജിൻെറ നേതൃത്വത്തിലുള്ള ജനപക്ഷം പാർട്ടി പിളർപ്പിലേക്ക്. സംസ്ഥാന വൈസ് ചെയർമാൻ എം.എം. സുരേന്ദ്രനും തൃശൂർ ജില്ലയിലെ പ്രധാന ഭാരവാഹികളുമടക്കം 850 പേർ രാജിെവച്ച് കേരള കോൺഗ്രസ്-എമ്മിൽ ചേരാൻ തീരുമാനിച്ചു. എം.എം. സുരേന്ദ്രൻ വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ചെയർമാൻ പി.സി. ജോർജ്, മകൻ ഷോൺ ജോർജ് എന്നിവരുടെ തുടർച്ചയായ ധിക്കാര നിലപാടുകളിൽ വിയോജിച്ചാണ് തൃശൂർ ജില്ല സംഘടന ജനറൽ സെക്രട്ടറി പി.കെ. പ്രജാനന്ദൻ ഉൾപ്പെടെയുള്ളവരുടെ രാജി. കണ്ണൂർ, ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, എറണാകുളം, മലപ്പുറം ജില്ലകളിലും പ്രശ്നങ്ങളുണ്ടെന്ന് സുരേന്ദ്രൻ വ്യക്തമാക്കി. സംസ്ഥാന നിർവാഹക സമിതി അംഗം തങ്കച്ചൻ വർഗീസ്, തൃശൂർ ജില്ല ജോയൻറ് സെക്രട്ടറി സുമേഷ് പുഴയ്ക്കൽ, വനിത വിഭാഗം ജില്ല പ്രസിഡൻറ് സലീന എബ്രഹാം എന്നിവരും രാജിെവച്ചവരിൽപ്പെടും. തൃശൂർ ജില്ലയിൽ ഒല്ലൂർ, ഇരിങ്ങാലക്കുട ഒഴികെ എട്ടു നിയോജക മണ്ഡലം ഭാരവാഹികൾ രാജിെവച്ചു. രണ്ടു മണ്ഡലം ഭാരവാഹികൾ നിലപാട് വ്യക്തമാക്കിയിട്ടില്ല. വാർത്തസമ്മേളനത്തിൽ വർഗീസ്, പ്രജാനന്ദൻ, സുമേഷ് പുഴയ്ക്കൽ, സലീന എബ്രഹാം എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story