Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2020 5:29 AM IST Updated On
date_range 4 Nov 2020 5:29 AM ISTസ്വകാര്യ ആശുപത്രികളിലെ 25 ശതമാനം ഡയാലിസിസ് ബെഡുകൾ കോവിഡ് പോസിറ്റിവ് രോഗികൾക്ക്
text_fieldsbookmark_border
സ്വകാര്യ ആശുപത്രികളിലെ 25 ശതമാനം ഡയാലിസിസ് ബെഡുകൾ കോവിഡ് പോസിറ്റിവ് രോഗികൾക്ക് തൃശൂർ: സ്വകാര്യ ആശുപത്രികളിലെ 25 ശതമാനം ഡയാലിസിസ് ബെഡുകൾ കോവിഡ് പോസിറ്റിവ് രോഗികൾക്ക്. ഐ.സി.യു, വൻെറിലേറ്റർ, ഡയാലിസിസ് ബെഡുകൾ എന്നിവയിൽ 25 ശതമാനം കോവിഡ് പോസിറ്റിവ് രോഗികൾക്കായി മാറ്റിെവച്ചതിൻെറ റിപ്പോർട്ട് രണ്ട് ദിവസത്തിനുള്ളിൽ സ്വകാര്യ ആശുപത്രി പ്രതിനിധികൾ കലക്ടർക്ക് നൽകണം. കലക്ടർ എസ്. ഷാനവാസിൻെറ നേതൃത്വത്തിൽ സ്വകാര്യ ആശുപത്രി പ്രതിനിധികളുമായി ഓൺലൈനായി നടത്തിയ യോഗത്തിലാണ് തീരുമാനം. കോവിഡ് ബാധിച്ച രോഗികൾക്ക് ഡയാലിസിസ് ആവശ്യമായി വരുമ്പോൾ സ്വകാര്യ ആശുപത്രികളിൽനിന്ന് നേരെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയാണ്. ഇേത തുടർന്ന് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലുണ്ടായ ബുദ്ധിമുട്ട് അധികൃതർ കലക്ടറുടെ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്നാണ് യോഗം വിളിച്ചത്. കോവിഡ് പോസിറ്റിവായതിൻെറ പേരിൽ, സ്ഥിരമായി ഡയാലിസിസ് ചെയ്യുന്ന ആശുപത്രിയിൽ ചികിത്സ നൽകാതിരിക്കുന്നത് ശരിയല്ലെന്ന് ഡി.എം.ഒ ഡോ. കെ.ജെ. റീന പറഞ്ഞു. കോവിഡ് നെഗറ്റിവായ ശേഷം രണ്ടാഴ്ചക്ക് ശേഷം മാത്രമാണ് ഇവർക്ക് ഡയാലിസിസ് നടത്താൻ സ്വകാര്യ ആശുപത്രികൾ തയാറാകുന്നത്. ഇത് ശരിയായ നടപടിയല്ലെന്ന് തൃശൂർ ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എം.എ. ആൻഡ്രൂസും ചൂണ്ടിക്കാട്ടി. കോവിഡ് പോസിറ്റിവായ ഡയാലിസിസ് രോഗികൾക്ക് സാമ്പത്തിക സഹായം കാസ്പ് പദ്ധതി വഴി നൽകുന്നതിനെക്കുറിച്ച് സർക്കാറുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് യോഗത്തിൽ അറിയിച്ചു. യോഗത്തിൽ ജില്ലയിലെ സ്വകാര്യ ആശുപത്രി പ്രതിനിധികൾ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story