Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:42 AM IST Updated On
date_range 6 April 2022 5:42 AM ISTഠാണ-ചന്തക്കുന്ന് സാമൂഹികാഘാത പഠനം പൂർത്തിയായി; പബ്ലിക് ഹിയറിങ് 22ന്
text_fieldsbookmark_border
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ വികസന ചരിത്രത്തിൽ ഇടം നേടാനൊരുങ്ങി ഠാണ-ചന്തക്കുന്ന് റോഡ്. റോഡ് വികസനത്തിന്‍റെ ഭാഗമായി സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ അന്തിമ ഘട്ടത്തിലേക്ക് എത്തിയതായി മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. തൃശൂർ-കൊടുങ്ങല്ലൂർ സംസ്ഥാനപാതയിലെ പ്രധാന ജങ്നുകളിൽ ഒന്നായ ഇരിങ്ങാലക്കുട ഠാണ-ചന്തക്കുന്ന് റോഡിന്‍റെ വികസനം കാലങ്ങളായുള്ള ജനങ്ങളുടെ ആവശ്യമാണ്. റോഡ് വികസനം സാധ്യമാകുന്നതോടെ നഗരത്തിലൂടെയുള്ള ഗതാഗതം സുഗമമാകും. സാമൂഹികാഘാത പഠനത്തിന്‍റെ കരട് റിപ്പോർട്ട് നിർവഹണ ഏജൻസി കലക്ടർക്ക് സമർപ്പിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഏപ്രിൽ 22ന് വൈകീട്ട് മൂന്നിന് ഇരിങ്ങാലക്കുട ലയൺസ് ക്ലബ് ഹാളിൽ പബ്ലിക് ഹിയറിങ് സംഘടിപ്പിക്കുന്നത്. ഇരിങ്ങാലക്കുട, മനവലശ്ശേരി വില്ലേജുകളിൽ ഉൾപ്പെട്ട 0.7190 ഹെക്ടർ സ്ഥലമാണ് പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കുന്നത്. കണ്ണൂർ അങ്ങാടിക്കടവ് ഡോൺബോസ്‌കോ ആർട്സ് ആൻഡ് സയൻസ് കോളജിന്‍റെ നേതൃത്വത്തിലായിരുന്നു സാമൂഹികാഘാത പഠനം നടന്നത്. പബ്ലിക് ഹിയറിങ്ങിൽ കരട് റിപ്പോർട്ടിന്മേൽ പൊതുജനാഭിപ്രായം കൂടി പരിഗണിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story