Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2021 5:34 AM IST Updated On
date_range 6 Jan 2021 5:34 AM ISTകടത്തിയത് 167 കിലോ സ്വർണം-എൻ.ഐ.എ
text_fieldsbookmark_border
കൊച്ചി: 2019 നവംബർ മുതൽ 2020 ജൂൺ വരെ കാലഘട്ടത്തിൽ ക്രിമിനൽ ഗൂഢാലോചന നടത്തിയ സ്വർണക്കടത്ത് കേസിലെ പ്രതികൾ യു.എ.ഇ കോൺസുലേറ്റ് വഴി 167 കിലോ സ്വർണം കടത്തിക്കൊണ്ടുവന്നതായി എൻ.ഐ.എ കുറ്റപത്രം. ഒളിവിലുള്ള എട്ട് പ്രതികൾക്കായി അന്വേഷണം നടക്കുകയാണ്. കുറ്റപത്രം നൽകിയെങ്കിലും കോടതി ഫയലിൽ സ്വീകരിക്കാത്തതിനാൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ഇവർക്കെതിരെ യു.എ.പി.എ 16,17,18,20 വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 2020 ജൂലൈ അഞ്ചിന് കോൺസുലേറ്റിൻെറ നയതന്ത്ര ബാഗേജ് വഴി കടത്തിക്കൊണ്ടുവന്ന 14.82 കോടിയുടെ സ്വർണം കസ്റ്റംസ് പിടികൂടിയതോടെയാണ് വൻ തട്ടിപ്പിൻെറ വിശദാംശങ്ങൾ പുറത്തുവന്നത്. പ്രധാന പ്രതികളെന്ന് എൻ.ഐ.എ സംശയിക്കുന്ന ഫൈസൽ ഫരീദ് അടക്കമുള്ളവരെ യു.എ.ഇയിൽനിന്ന് വിട്ടുകിട്ടാൻ ഇൻറർപോളിനെ സമീപിച്ച് നടപടികൾ ആരംഭിച്ചിട്ടുണ്ട്. എൻ.ഐ.എക്ക് പുറമെ കസ്റ്റംസും എൻഫോഴ്സ്മൻെറ് ഡയറക്ടറേറ്റും സമാന്തര അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണം ഏറ്റെടുത്ത് 180 ദിവസം പൂർത്തിയാവുന്ന സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം ലഭിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് പ്രാരംഭ കുറ്റപത്രം നൽകിയത്. തുടരന്വേഷണം പൂർത്തിയാവുന്ന മുറക്ക് അന്തിമ കുറ്റപത്രം നൽകും. എൻ.ഐ.എ ഡിവൈ.എസ്.പി രാധാകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story