Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2020 5:28 AM IST Updated On
date_range 31 July 2020 5:28 AM ISTരണ്ട് ദിവസം കേരളത്തിൽ പെയ്തത് 106 മി.മീ. മഴ
text_fieldsbookmark_border
കൂടുതൽ മഴ ചേർത്തലയിൽ തൃശൂർ: കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കേരളത്തിൽ ലഭിച്ചത് 106 മില്ലീമീറ്റർ മഴ. അതിൽ തന്നെ വ്യാഴാഴ്ച രേഖപ്പെടുത്തിയത് ഇൗ കാലവർഷത്തിലെ ആദ്യ കനത്ത മഴയാണ്. 66 മില്ലീമീറ്ററാണ് ബുധനാഴ്ച രാവിലെ 8.30 മുതൽ വ്യാഴാഴ്ച രാവിലെ 8.30 വരെ കേരളത്തിലാകെ പെയ്തത്. തൊട്ടുമുമ്പുള്ള ദിനത്തിൽ 40 മി.മീ. മഴയും ലഭിച്ചു. ജൂലൈയിൽ രണ്ട് ദിവസങ്ങൾ ശേഷിക്കെ നാല് ശതമാനം കൂടി ലഭിച്ചാൽ ശരാശരി മഴയാകും. ബുധനാഴ്ച കേരളത്തിൽ 1323 മി.മീറ്ററിന് പകരം 967.2 മഴയാണ് ലഭിച്ചത്. വ്യാഴാഴ്ച 1344 മി.മീറ്ററിന് പകരം 1033ഉം ലഭിച്ചു. ആദ്യദിനത്തിൽ മധ്യ-തെക്കൻ കേരളത്തിലാണ് മഴ തിമിർത്തതെങ്കിൽ വ്യാഴാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലടക്കം ലഭിച്ചു. കൂടുതൽ മഴ രേഖപ്പെടുത്തിയത് ആലപ്പുഴയിലെ ചേർത്തല മഴമാപിനിയിലാണ്-189 മി.മീ. 178 മി.മീറ്ററുമായി എറണാകുളം സൗത്ത് പിന്നാലെയുണ്ട്. വ്യാഴാഴ്ച കൂടുതൽ മഴ ലഭിച്ച ജില്ലയും എറണാകുളമാണ്. കണ്ണൂർ (163), തൃശൂർ വെള്ളാനിക്കര (155), ആലുവ (141) എന്നിങ്ങനെയാണ് കൂതൽ മഴ രേഖപ്പെടുത്തിയ സ്ഥലങ്ങൾ. വയനാട് (-58), ഇടുക്കി (-44), തൃശൂർ (-40), മലപ്പുറം (-39), പാലക്കാട് (-29), കൊല്ലം (-25), ആലപ്പുഴ (-24), എറണാകുളം (-22) ജില്ലകളിലും മഴക്കമ്മിയാണ്. കോഴിക്കാടാണ് (+7) കുടുതൽ മഴ ലഭിച്ച ജില്ല. കണ്ണൂരിൽ (0), കോട്ടയം (-2), തിരുവനന്തപുരം (-5), കാസർകോട് (-7), പത്തനംതിട്ട (-11) എന്നിങ്ങനെയാണ് ശരാശരി മഴ ലഭിച്ചയിടങ്ങളിലെ കണക്ക്. ഭൂമധ്യരേഖക്കടുത്ത് തെക്ക്-മധ്യൻ ഇന്ത്യൻ മഹാസമുദ്രം തണുക്കുന്ന സാഹചര്യം ഉടലെടുത്തത് തെക്കൻ മൺസൂൺ കാറ്റിനെ ശക്തിപ്പെടുത്തും. ഇത് സംസ്ഥാനത്ത് ആഗസ്റ്റിൽ സാധാരണ മഴ ലഭിക്കാനിടയാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story