Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകെ.വി. തോമസ് ഏത്...

കെ.വി. തോമസ് ഏത് പദവിക്കും യോഗ്യന്‍- സതീശൻ

text_fields
bookmark_border
ഗുരുവായൂര്‍: കെ.വി. തോമസ് പാര്‍ട്ടിക്ക് ദോഷകരമായതൊന്നും ചെയ്യില്ലെന്നാണ് തന്റെ വിശ്വാസമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കരുതെന്ന നേതൃത്വത്തിന്റെ നിര്‍ദേശത്തിന് വിരുദ്ധമായി അദ്ദേഹം പ്രവര്‍ത്തിക്കില്ലെന്നും സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസിലെ ഏത് പദവിക്കും യോഗ്യനാണ് കെ.വി. തോമസ്. അദ്ദേഹത്തിന് കേന്ദ്ര-സംസ്ഥാന മന്ത്രി പദവികളും കെ.പി.സി.സി, ഡി.സി.സി സ്ഥാനങ്ങളും നല്‍കി. നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചോര വീണ കണ്ണൂരിന്റെ മണ്ണില്‍ സി.പി.എം വേദിയിലെത്തി അവര്‍ക്ക് കൈകൊടുക്കാന്‍ കോണ്‍ഗ്രസുകാര്‍ക്ക് കഴിയില്ല. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന് ഇടുങ്ങിയ ചിന്താഗതിയാണെന്ന് വ്യാഖ്യാനിച്ചാലും വിരോധമില്ല. ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെയും ഇടത് കക്ഷികളുടെയും പ്രാദേശിക സഖ്യം വരുന്നതിനെ എതിര്‍ക്കുന്നവരാണ് സി.പി.എം കേരള ഘടകമെന്നും സതീശന്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story