Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2022 5:46 AM IST Updated On
date_range 27 March 2022 5:46 AM ISTസാഹിത്യകാരന്മാരുടെ പേരിലുള്ള സ്മാരകം നടത്തേണ്ടത് നാട്ടുകാർ -സാഹിത്യ അക്കാദമി
text_fieldsbookmark_border
കുഞ്ഞുണ്ണി ഓർമദിനം ആചരിച്ചു തൃപ്രയാർ: സാഹിത്യകാരന്മാരുടെ പേരിലുള്ള സ്മാരകങ്ങൾ നടത്തേണ്ടത് അതത് പ്രദേശത്തെ നാട്ടുകാരാവണമെന്ന് കേരള സാഹിത്യ അക്കാദമി ഭാരവാഹികൾ. സ്മാരക പ്രവർത്തനം സജീവമാകണമെങ്കിൽ നാട്ടുകാർ നടത്തണം. ഔദ്യോഗിക സ്വഭാവമുള്ള പ്രാദേശിക കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തുമ്പോൾ എല്ലാ പിന്തുണയും അക്കാദമി ചെയ്യും. വലപ്പാട് കുഞ്ഞുണ്ണി സ്മാരകത്തിൽ കുഞ്ഞുണ്ണി ഓർമ ദിനാചരണത്തിൽ സംസാരിക്കുമ്പോഴാണ് അക്കാദമി പ്രസിഡന്‍റ് കെ. സച്ചിദാനന്ദൻ, വൈസ് പ്രസിഡന്‍റ് അശോകൻ ചരുവിൽ, സെക്രട്ടറി സി.പി. അബൂബക്കർ എന്നിവർ സമാന അഭിപ്രായം പങ്കുവെച്ചത്. സാമൂഹിക പരിഷ്കരണത്തിന്‍റെ ഊർജം നിറഞ്ഞ കവിതകളായിരുന്നു കുഞ്ഞുണ്ണിയുടേതെന്നും അത് ആക്ഷേപ ഹാസ്യമായി അദ്ദേഹം അവതരിപ്പിച്ചെന്നും ദിനാചരണം ഉദ്ഘാടനം ചെയ്ത സച്ചിദാനന്ദൻ പറഞ്ഞു. വലപ്പാട് പഞ്ചായത്ത് പ്രസിഡന്‍റ് വി.ഡി. ഷിനിത അധ്യക്ഷത വഹിച്ചു. കവി സി. രാവുണ്ണി, മുൻ എം.എൽ.എ ഗീത ഗോപി, കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ഉഷ കേശവരാജ്, ആർ.ഐ. സക്കറിയ, രശ്മി ഷിജോ എന്നിവർ സംസാരിച്ചു. TC R TPR Photo ( 1 ) കുഞ്ഞുണ്ണി മാഷിന്‍റെ സ്മൃതി മണ്ഡപത്തിൽ കേരള സാഹിത്യ അക്കാദമി പ്രസിഡന്‍റ് കെ. സച്ചിദാനന്ദൻ പുഷ്പാർച്ചന നടത്തുന്നു (2) വലപ്പാട് കുഞ്ഞുണ്ണി മാഷ് സ്മാരകത്തിൽ കുഞ്ഞുണ്ണി സ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് കേരള സാഹിത്യ അക്കാദമി പ്രസിഡന്‍റ് കെ. സച്ചിദാനന്ദൻ സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
