Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:32 AM IST Updated On
date_range 20 Feb 2022 5:32 AM ISTബി.ജെ.പിയെ പ്രതിരോധിക്കാൻ പിണക്കം മാറ്റിവെച്ച് സി.പി.എമ്മും സി.പി.ഐയും
text_fieldsbookmark_border
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ ബി.ജെ.പി ഭീഷണി ഉയർത്തിയതോടെ പിണക്കം മാറ്റിവെച്ച് സി.പി.എമ്മും സി.പി.ഐയും കൈകോർത്തു. നഗരസഭ കുടുംബശ്രീ സി.ഡി.എസ് ഭാരവാഹി തെരഞ്ഞെടുപ്പിലാണിത്. മുൻ വർഷങ്ങളിൽ സി.ഡി.എസിൽ മേധാവിത്വം സ്ഥാപിക്കാൻ മത്സരിച്ച ഇരു പാർട്ടികളും ഇത്തവണ പരസ്പര ധാരണയിലാണ് മത്സരിച്ചത്. എന്നിട്ടും 44ൽ 12 സി.ഡി.എസുകളെ സ്വന്തമാക്കി ബി.ജെ.പി സ്വാധീനം തെളിയിച്ചു. നഗരസഭ സി.ഡി.എസ് ഒന്നിൽ 15 വോട്ട് വീതം നേടി സി.പി.ഐയിലെ ശ്രീദേവി തിലകനും സി.പി.എമ്മിലെ ആരിഫ ശങ്കരനും യഥാക്രമം ചെയർപേഴ്സനും വൈസ് ചെയർപേഴ്സനമായി. സി.ഡി.എസ് രണ്ടിൽ 17 വോട്ട് വീതം നേടിയ സി.പി.എമ്മിലെ ശാലിനി ദേവിയും സി.പി.ഐയിലെ ഷൈലജയുമാണ് ഭാരവാഹികൾ. സി.ഡി.എസ് ഒന്നിൽ ഏഴും രണ്ടിൽ അഞ്ചും വോട്ട് ബി.ജെപി സ്ഥാനാർഥികൾ നേടി. മുൻ തെരഞ്ഞെടുപ്പുകളിൽ കുടുംബശ്രീ തെരഞ്ഞെടുപ്പിനെ ബി.ജെ.പി കാര്യമായെടുത്തിരുന്നില്ല. ഇത്തവണ അത് പക്ഷേ രാഷ്ട്രീയ പോരാട്ട വേദിയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story