Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഉത്തരക്കടലാസുകൾ...

ഉത്തരക്കടലാസുകൾ കാണാതായതിന് കാരണം ഫാൾസ് നമ്പർ പരിഷ്കാരം

text_fields
bookmark_border
14ന് ഫലം പ്രഖ്യാപിക്കുമെന്ന് കാലിക്കറ്റ് സർവകലാശാല കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ രണ്ടാം സെമസ്റ്റർ ബി.എ, ബി.എസ്സി, ബി.കോം ബിരുദ പരീക്ഷയുടെ 3500 ഓളം ഉത്തരക്കടലാസുകൾ കാണാതായത് സർവകലാശാലയുടെ തലതിരിഞ്ഞ പരിഷ്കാരം കാരണം. ചരിത്രത്തിലാദ്യമായി ഫാൾസ് നമ്പറിടാതെ മൂല്യനിർണയത്തിനയച്ചതാണ് വിനയായത്. പരീക്ഷഭവൻ ജീവനക്കാർ തരംതിരിച്ച്, ഫാൾസ് നമ്പറിട്ട് മൂല്യനിർണയത്തിനയക്കുന്ന ഉത്തരക്കടലാസുകൾ എവിടെയെല്ലാമുണ്ടെന്ന് കൃത്യമായി അറിയാൻ കഴിയുമായിരുന്നു. എന്നാൽ, പരീക്ഷകേന്ദ്രങ്ങളിൽനിന്ന് പരീക്ഷഭവനിലെത്തിച്ച രണ്ടാം സെമസ്റ്റർ ഉത്തരക്കടലാസുകൾ അതേപടി മൂല്യനിർണയത്തിനയക്കുകയായിരുന്നു. പരീക്ഷക്ക് ഹാജരാകാത്ത വിദ്യാർഥികളുടെ വിവരങ്ങൾ നഷ്ടമായതും സർവകലാശാലക്ക് തലവേദനയായിട്ടുണ്ട്. ഉത്തരക്കടലാസ് കാണാതായ വിദ്യാർഥികളെയും ഹാജരാകാത്തവരുടെ പട്ടികയിലുൾപ്പെടുത്തുമോയെന്ന ആശങ്കയുമുണ്ട്. ഫാൾസ് നമ്പറിടാതെ, രജിസ്ട്രേഷൻ നമ്പറും കോളജ് കോഡുമുള്ള ഒരു കോളജിലെ വിദ്യാർഥികൾക്ക് അനൂകൂലമായോ പ്രതികൂലമാേയാ മാർക്കിടാൻ അധ്യാപകർക്ക് അവസരമുണ്ടാകുമെന്ന ആക്ഷേപമുയർന്നിരുന്നു. ഉത്തരക്കടലാസുകൾ കാണാതായതോടെ രണ്ടാം സെമസ്റ്റർ ബിരുദ വിദ്യാർഥികളുടെ പരീക്ഷഫലം അനിശ്ചിതമായി നീളുകയാണ്. 2019ൽ പ്രവേശനം നേടിയ വിദ്യാർഥികളാണ് കോഴ്സ് കാലാവധി കഴിയാറായിട്ടും ഫലത്തിനായി കാത്തിരിക്കുന്നത്. പെട്ടെന്ന് ഫലം പ്രഖ്യാപിക്കാനാണ് ഫാൾസ് നമ്പറിടാതെ മൂല്യനിർണയത്തിനയച്ചതെന്നായിരുന്നു സർവകലാശാല നൽകിയ വിശദീകരണം. ഒക്ടോബർ 16നകം ഫലം പ്രഖ്യാപിക്കുമെന്നും അന്നത്തെ പരീക്ഷ കൺട്രോളർ പറഞ്ഞിരുന്നു. എന്നാൽ, മൂന്നര മാസം പിന്നിട്ടിട്ടും രണ്ടാം സെമസ്റ്റർ ഫലം പുറത്തുവന്നിട്ടില്ല. അതേസമയം, ഉത്തരക്കടലാസുകൾ കാണാതായതല്ലെന്നും സ്ഥലം മാറിക്കിടക്കുന്നതാണെന്നും ഇവയെല്ലാം ശേഖരിച്ച് രണ്ടാം സെമസ്റ്റർ ബിരുദ ഫലം ഇൗ മാസം 14ന് പ്രഖ്യാപിക്കുമെന്നും പരീക്ഷ കൺട്രോളർ ഗോഡ്വിൻ സാംരാജ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story