Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2021 5:33 AM IST Updated On
date_range 9 Feb 2021 5:33 AM ISTകാനയില്ലാതെ കലുങ്ക് നിർമിക്കുന്നതായി പരാതി
text_fieldsbookmark_border
ആമ്പല്ലൂര്‍: നന്തിപുലം-വരന്തരപ്പിള്ളി റോഡില്‍ കാനയില്ലാതെ കലുങ്ക് നിര്‍മിക്കുന്നതായി പരാതി. വരന്തരപ്പിള്ളി പഞ്ചായത്ത് ഓഫിസിന് സമീപമാണ് ഒരു ഭാഗത്ത് കാനയില്ലാതെ കലുങ്ക് നിര്‍മാണം പുരോഗമിക്കുന്നത്. മെക്കാഡം ടാറിങ് നടത്തി നവീകരിക്കുന്ന റോഡിലാണ് അശാസ്ത്രീയ കലുങ്ക് നിര്‍മാണം. വെള്ളക്കെട്ട് രൂക്ഷമാകുന്ന ഈ ഭാഗത്ത് റോഡിൻെറ ഇരുവശങ്ങളിലും കാന നിര്‍മിക്കണമെന്നാണ് ആവശ്യം. കലുങ്ക് നിര്‍മാണം പൂര്‍ത്തിയായാല്‍ ഉയര്‍ന്ന ഭാഗങ്ങളില്‍ നിന്നെത്തുന്ന വെള്ളം ഒഴുക്കിക്കളയാന്‍ ഇടമില്ലാത്ത അവസ്ഥയാകും. നിലവില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ചെറിയ കാന തീര്‍ത്താണ് വെള്ളം ഒഴുക്കികളയുന്നത്. വരന്തരപ്പിള്ളി റിങ് റോഡിലും കാന തീര്‍ത്ത് പ്രധാന റോഡിലെ കാനയുമായി ബന്ധിപ്പിച്ചാല്‍ മാത്രമാണ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയൂവെന്ന് നാട്ടുകാര്‍ പറയുന്നു. കാനയില്ലാതെ കലുങ്ക് നിര്‍മിച്ചാല്‍ വെള്ളം കെട്ടി നിന്ന് റോഡ് തകരാനും സാധ്യതയേറെയാണ്. കലുങ്ക് നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് റോഡിൻെറ വശങ്ങളില്‍ കാനനിര്‍മിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകരായ സുരേഷ് ചെമ്മനാടന്‍, സന്തോഷ് പുളിഞ്ചോട്, സന്തോഷ് വരന്തരപ്പിള്ളി എന്നിവര്‍ പൊതുമരാമത്ത് അധികൃതര്‍ക്ക് പരാതി നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story