Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2020 5:28 AM IST Updated On
date_range 31 July 2020 5:28 AM ISTപൊലീസുകാരന് ഉറവിടം അറിയാത്ത കോവിഡ്
text_fieldsbookmark_border
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ ആരോഗ്യ വകുപ്പ് അധികൃതർ നടത്തിയ ആൻറിെജൻ ടെസ്റ്റിൽ സഹകരണ ബാങ്ക് ജീവനക്കാരിക്ക് പിറകെ ഭർത്താവായ പൊലീസുകാരനും ഉറവിടം അറിയാത്ത കോവിഡ് സ്ഥിരീകരിച്ചു. ഒപ്പം കൊടുങ്ങല്ലൂർ കോടതിയിലെ അഭിഭാഷകനും സമ്പർക്കം വഴി കോവിഡ് ബാധിതനായി. കൊടുങ്ങല്ലൂരിൽ നടത്തിവരുന്ന ആൻറിെജൻ ടെസ്റ്റിൽ സഹകരണ ബാങ്ക് ജീവനക്കരെ ഉൾപ്പെടുത്താൻ ഹെൽത്ത് വിഭാഗം തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് ബാങ്ക് ജീവനക്കാരിക്ക് രോഗം സ്ഥിരീകരിച്ചത്. വ്യാഴാഴ്ചയും ഇവർ ജോലിക്ക് ഉണ്ടായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഭർത്താവ് പരിശോധനക്ക് തയാറാവുകയായിരുന്നു. താൽക്കാലികമായി ബാങ്ക് അടച്ച് അണുവിമുക്തമാക്കാൻ നടപടി ആരംഭിച്ചു. വാടാനപ്പിള്ളി പോലീസ് സ്റ്റേഷനിലാണ് പൊലീസുകാരൻ ജോലി ചെയ്യുന്നത്. ദമ്പതികളെയും ഇവരുടെ കുട്ടികളെയും തൃശൂർ വേലൂരിലെ സി.എഫ്.എൽ.ടി.സിയിലേക്ക് മാറ്റി. ബാങ്ക് ജീവനക്കാരെ ക്വാറൻറീനിലാക്കി. 118 പേരെയാണ് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. റോഷ്, എച്ച്.ഐ സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധനക്ക് വിധേയമാക്കിയത്. അഭിഭാഷകനെയും വേലൂരിലേക്ക് മാറ്റുമെന്ന് ആരോഗ്യ അധികൃതർ അറിയിച്ചു. രണ്ട് അഭിഭാഷകരോട് ക്വാറൻറീനിൽ പോകാനും കോടതിയും ബാർ അസോസിയേഷൻ ഓഫിസും അണുനശീകരണം നടത്താനും നിർദേശം ലഭിച്ചിട്ടുണ്ടെന്നും പ്രസിഡൻറ് അഡ്വ. അഷറഫ് സാബാൻ പറഞ്ഞു. പുല്ലൂറ്റ് സ്വദേശികളായ ഗൃഹനാഥനും നഴ്സിനും വ്യഴാഴ്ച കോവിഡ് ബാധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story