Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2020 5:28 AM IST Updated On
date_range 24 July 2020 5:28 AM ISTവി.ഇ.ഒ തസ്തിക: പി.എസ്.സിയിൽ അന്വേഷിക്കണമെന്ന് മന്ത്രി; ഉദ്യോഗാർഥികൾ ത്രിശങ്കുവിൽ
text_fieldsbookmark_border
പി.എ.എം. ബഷീർ തൃശൂർ: വില്ലേജ് എക്സ്റ്റൻഷൻ ഒാഫിസർ (വി.ഇ.ഒ) ഗ്രേഡ് രണ്ട് തസ്തിക ഇല്ലാതായ സാഹചര്യത്തിൽ പെരുവഴിയിലായ ഉദ്യോഗാർഥികൾ പി.എസ്.സിയിൽ കാര്യങ്ങൾ അന്വേഷിക്കണമെന്ന് തദ്ദേശഭരണ മന്ത്രി. സർക്കാർ നയത്തിൻെറ ഭാഗമായാണ് തദ്ദേശഭരണ വകുപ്പിൽ ഏകീകരണം നടത്തുന്നത്. ഇതിൻെറ ഭാഗമായാണ് വി.ഇ.ഒ തസ്തക ഇല്ലാതാവുന്നത്. അതിനാൽ പി.എസ്.സിയോട് ഇക്കാര്യത്തിൽ വിശദീകരണം തേടുകയാണ് വേണ്ടെതന്നാണ് നിവേദനം നൽകിയ ഉദ്യോഗാർഥികൾക്ക് മന്ത്രി എ.സി. മൊയ്തീൻ നൽകിയ മറുപടി. പ്രസിദ്ധീകരിക്കാനിരിക്കുന്ന വി.ഇ.ഒ റാങ്ക് പട്ടികയുടെ കാലാവധിക്ക് ശേഷമേ ഉത്തരവ് നടപ്പാക്കാവൂ എന്നാവശ്യപ്പെട്ടാണ് ഉദ്യോഗാർഥികൾ മന്ത്രിക്ക് നിേവദനം നൽകിയത്. എന്നാൽ, നടപടികളൊന്നും സ്വീകരിക്കാതെ പി.എസ്.സി മൗനം പാലിക്കുന്നതോടെ നിരവധി പേരുടെ ജോലി സ്വപ്നമാണ് പൊലിയുന്നത്. 2018ൽ അപേക്ഷ ക്ഷണിച്ചത് പ്രകാരം 2019 ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ 12 ലക്ഷത്തോളം ഉദ്യോഗാർഥികളാണ് പരീക്ഷ എഴുതിയത്. മൂല്യനിർണയം കഴിഞ്ഞെങ്കിലും റാങ്ക് പട്ടിക നിലവിൽ വന്നിട്ടില്ല. സാധ്യതപട്ടിക തയാറാക്കി സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് നിയമനം നൽകുമെന്ന തീരുമാനം വന്നിരുന്നു. അതിന് പിന്നാലെയാണ് ഏകീകരണ ഭാഗമായി തസ്തികയില്ലാതാക്കി കഴിഞ്ഞ 17ന് തദ്ദേശഭരണവകുപ്പിൻെറ തീരുമാനം വന്നത്. നിലവിലെ റാങ്ക് പട്ടികയുടെ കാലാവധി കഴിഞ്ഞ ശേഷമേ തസ്തിക ഇല്ലാതാകൂവെന്നാണ് ഉത്തരവിലുള്ളത്. നിലവിൽ റാങ്ക് പട്ടികയില്ലാത്തതിനാലും പുതിയ പട്ടിക വരാനിരിക്കുന്നതിനാലും ഇത്തരമൊരു ഉത്തരവിൻെറ സാധ്യത പരിശോധിക്കാൻ പി.എസ്.സി യോഗം ചേർന്നെങ്കിലും റാങ്ക്പട്ടിക ഒരുക്കുന്നതിൽ സാവകാശം കൈക്കൊള്ളുമെന്ന് മാത്രമാണ് തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story