Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2020 4:59 PM GMT Updated On
date_range 6 July 2020 4:59 PM GMTഎറിയാട് വീണ്ടും കടൽക്ഷോഭം രൂക്ഷം
text_fieldsbookmark_border
എറിയാട്: രണ്ടാഴ്ചത്തെ ഇടവേളക്കുശേഷം പഞ്ചായത്തിൻെറ തീരമേഖലയിൽ കടൽക്ഷോഭം വീണ്ടും രൂക്ഷമായി. ഒന്നാം വാർഡിൽ മണപ്പാട്ടുചാലിന് സമീപം മണ്ണാഞ്ചേരി ഇബ്രാഹിമിൻെറ വീട് ശക്തമായ തിരയിൽ തകർന്നു. വീട്ടുകാർ ബന്ധു വീട്ടിലേക്ക് താമസം മാറി. സമീപത്തെ വടക്കുംപുറത്ത് ഇബ്രാഹിമിൻെറ വീട് തകർച്ചാഭീഷണിയിലാണ്. ഇവരുടെ വീടിന് സമീപത്ത് പ്രതിരോധത്തിനായി സ്ഥാപിച്ച ജിയോ ബാഗ് തിരയടിച്ച് പൊട്ടിച്ചിതറിയിരുന്നു. അഴീക്കോട് ലൈറ്റ് ഹൗസ് ഭാഗത്തും കടൽക്ഷോഭം രൂക്ഷമാണ്. ഇവിടെ രണ്ടാഴ്ച മുമ്പ് വീടുകളിൽ വെള്ളം കയറിയതോടെ താമസക്കാർ ഒഴിഞ്ഞുപോയിരുന്നു. ഞായറാഴ്ച മുതലാണ് തിരമാല ശക്തിയാർജിച്ചത്. കടൽക്ഷോഭ ഭീഷണി നേരിടുന്ന കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കുന്നതിനായി എ.എം.ഐ.യു.പി സ്കൂളിൽ ചൊവ്വാഴ്ച ക്യാമ്പ് ആരംഭിച്ചേക്കുമെന്ന് വില്ലേജ് ഓഫിസർ ഷക്കീർ പറഞ്ഞു. എന്നാൽ, കോവിഡ് വ്യാപന ഭീതി നിലനിൽക്കുന്നതിനാൽ ക്യാമ്പ് വിപുലമാക്കാൻ കഴിയാത്ത സാഹചര്യവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story