Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2022 5:47 AM IST Updated On
date_range 13 May 2022 5:47 AM ISTമക്കളെ കിണറ്റിലെറിഞ്ഞു കൊന്ന കേസ്: മാതാവ് കുറ്റക്കാരി
text_fieldsbookmark_border
ഇരിങ്ങാലക്കുട: മക്കളെ കിണറ്റിലെറിഞ്ഞ് കൊന്നശേഷം ആത്മഹത്യക്ക് ശ്രമിച്ച കേസിൽ മാതാവ് പുല്ലൂർ ഊരകം പൂത്തുപറമ്പിൽ ജിതേഷിന്‍റെ ഭാര്യ അമ്പിളി (34) കുറ്റക്കാരിയാണെന്ന് ഇരിങ്ങാലക്കുട അഡീഷനൽ ജില്ല സെഷൻസ് ജഡ്ജി കെ.എസ്. രാജീവ് വിധിച്ചു. ശിക്ഷ 17ന് വിധിക്കും. കുടുംബ കലഹത്തെ തുടർന്ന് 2014 ജനുവരി 11ന് രാത്രി 7.30നാണ് അമ്പിളി വീടിനടുത്തുള്ള കിണറ്റിൽ മക്കളായ ലക്ഷ്മി (നാല്), ശ്രീഹരി (ഒന്നര) എന്നിവരെ എറിഞ്ഞ് കൊലപ്പെടുത്തുകയും കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തത്. ഇരിങ്ങാലക്കുട പൊലീസ് സബ് ഇൻസ്പെക്ടർ ടി.ജി. ദിലീപ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർമാരായ ആർ. മധു, ടി.എസ്. സിനോജ് എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.ജെ. ജോബി, അഡ്വ. ജിഷ ജോബി എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story