Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightVadasserikkarachevron_rightകാട്ടാനശല്യം രൂക്ഷം;...

കാട്ടാനശല്യം രൂക്ഷം; കർഷകർക്ക് ദുരിതം

text_fields
bookmark_border
Wild Elephant
cancel
camera_alt

Representational Image

വടശ്ശേരിക്കര: തോട്ടം മേഖലയായ പെരുനാട് കോളാമല മുണ്ടുകോട്ടക്കൽ എസ്റ്റേറ്റ് കൃഷിയിടത്തിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. വിവിധയിടങ്ങളിലായി വിളവെത്തിയ വാഴയും കപ്പയും കായ്ക്കുന്ന തെങ്ങുകളും പിഴുതിട്ട കാട്ടാനക്കൂട്ടം പരിഭ്രാന്തി പരത്തി. ഞായറാഴ്ച വെളുപ്പിനെയാണ്‌ കാട്ടാനക്കൂട്ടങ്ങൾ കൃഷിയിടത്തിലിറങ്ങിയത്.

കഴിഞ്ഞ ദിവസങ്ങളിൽ കുടമുരുട്ടി-ചണ്ണ മേഖലയിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. ശബരിമല വനവുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലൊക്കെയും കാട്ടാന ശല്യം രൂക്ഷമാണ്. കൊച്ചുകുളം മേഖലയിൽ കാട്ടാന ശല്യം രൂക്ഷമായതിനെത്തുടർന്ന് ചില മേഖലയിൽ വനംവകുപ്പ് സൗരോർജ വേലി സ്ഥാപിച്ചിരുന്നു. തുടർച്ചയായി കാട്ടാനക്കൂട്ടങ്ങളിറങ്ങുന്നത് ഈ മേഖലയിലെ ജനങ്ങൾക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്.

കാട്ടാനക്ക് പുറമെ കാട്ടുപന്നിയും മലയണ്ണാനും വിവിധ കൃഷികൾ നശിപ്പിക്കുന്നുണ്ട്. കൊറോണ മൂലം തൊഴിലില്ലാതെ ബുദ്ധിമുട്ടുന്ന മലയോര മേഖലയിലെ ജനങ്ങൾ സ്വന്തം പറമ്പിൽ നട്ടുവളർത്തുന്ന കൃഷിവകകൾ ഇങ്ങനെ നശിപ്പിക്കപ്പെടുമ്പോൾ വേണ്ട രീതിയിലുള്ള നഷ്ടപരിഹാരം പോലും പലപ്പോഴും കിട്ടാറില്ല. അടിയന്തരമായി കാട്ടാനകളെ തുരത്താനുള്ള നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farmer
News Summary - Woe to the farmers
Next Story