Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightThiruvallachevron_rightട്രാവൻകൂർ ഷുഗേഴ്സിൽ...

ട്രാവൻകൂർ ഷുഗേഴ്സിൽ സ്പിരിറ്റ് വെട്ടിപ്പ്

text_fields
bookmark_border
ട്രാവൻകൂർ ഷുഗേഴ്സിൽ സ്പിരിറ്റ് വെട്ടിപ്പ്
cancel

തിരുവല്ല: സംസ്ഥാന സർക്കാറിെൻറ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ വൻ സ്പിരിറ്റ് തട്ടിപ്പ്. എക്സൈസ് എൻഫോഴ്‌സ്‌മെൻറ് നടത്തിയ പരിശോധനയിലാണ് 20,000 ലിറ്റർ സ്പിരിറ്റിെൻറ വെട്ടിപ്പ് നടത്തിയതായി വ്യക്തമായത്. എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ രണ്ട് ടാങ്കറിെൻറ കാബിനിൽ സൂക്ഷിച്ചിരുന്ന 9.50 ലക്ഷം രൂപയും കണ്ടെടുത്തു. ഒരുടാങ്കറിൽനിന്ന് ആറുലക്ഷവും മറ്റൊന്നിൽനിന്ന് 3.5 ലക്ഷവുമാണ് പിടിച്ചത്. ഫാക്ടറിയിലെ സ്പിരിറ്റിെൻറ കണക്ക് സൂക്ഷിക്കുന്ന തിരുവൻവണ്ടൂർ സ്വദേശി അരുൺ കുമാറിന് കൈമാറാൻ കൊണ്ടുവന്ന പണമാണിതെന്ന് ടാങ്കർ ഡ്രൈവർമാർ എക്സൈസ് സംഘത്തിന് മൊഴി നൽകി.

ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ് ബിവറേജസ് കോർപറേഷന് വേണ്ടി ജവാൻ എന്ന പേരിൽ റം നിർമിച്ചുനൽകുന്നുണ്ട്. ഇതിന് മധ്യപ്രദേശിൽനിന്ന് 1,15,000 ലിറ്റർ സ്പിരിറ്റ് എത്തിക്കാനുള്ള കരാർ എറണാകുളം കേന്ദ്രമായ സ്വകാര്യകമ്പനിക്ക് നൽകിയിരുന്നു. ഈ കമ്പനിയുടെ കരാർ പ്രകാരമുള്ള ഒടുവിലത്തെ ലോഡാണ് ബുധനാഴ്ച എത്തിയത്. ഈ കമ്പനി ടാങ്കറുകളിൽ കൊണ്ടുവരുന്ന സ്പിരിറ്റിെൻറ അളവിൽ കുറവുണ്ടെന്ന രഹസ്യവിവരം എക്സൈസ് എൻഫോഴ്സ്മെൻറ് വിഭാഗത്തിന് നേരേത്ത ലഭിച്ചിരുന്നു.

ഇതേതുടർന്ന് അതിർത്തി കടന്ന് കേരളത്തിലെത്തിയ വാഹനങ്ങൾ എക്‌സൈസിെൻറ നിരീക്ഷണത്തിലായിരുന്നു. ബുധനാഴ്ച പുലർച്ചയോടെ പുളിക്കീഴിലെ ഫാക്ടറിയിലേക്ക് ടാങ്കർ ലോറികൾ എത്തി. തുടർന്ന് ടാങ്കർ ലോറിയുടെ ഡ്രൈവർമാരെ എക്സൈസ് കസ്റ്റഡിയിലെടുത്തു. 40,000 ലിറ്ററിെൻറ രണ്ട് ടാങ്കറിലും 35,000 ലിറ്ററിെൻറ ഒരു ടാങ്കറിലും ഉദ്യോഗസ്ഥസംഘം വിശദ പരിശോധന നടത്തി. ഇതിലാണ് 20,000 ലിറ്റർ സ്പിരിറ്റ് കുറവുള്ളതായി സൂചന ലഭിച്ചത്. ലീഗൽ മെട്രോളജി വിഭാഗത്തിെൻറ മേൽനോട്ടത്തിൽ പെരുന്തുരുത്തിയിലെ വേ ബ്രിഡ്ജിൽ ടാങ്കർ ലോറികളുടെ ഭാരപരിശോധനയും നടത്തി. ലീഗൽ മെട്രോളജി വിദഗ്‌ധസംഘത്തിെൻറ നേതൃത്വത്തിൽ വ്യാഴാഴ്ച സ്പിരിറ്റിെൻറ കൃത്യമായ അളവെടുക്കും. കേരളത്തിൽ വാഹനങ്ങൾ എത്തുംമുമ്പേ സ്പിരിറ്റ് ചോർത്തി വിെറ്റന്നാണ് എക്സൈസിെൻറ നിഗമനം. ജീവനക്കാരെയും മൂന്ന് ടാങ്കർ ഡ്രൈവർമാരെയും കസ്റ്റഡിയിൽ ചോദ്യം ചെയ്തുവരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Travancore Sugars
News Summary - Spirit scam at Travancore Sugars
Next Story