Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസുബല പാര്‍ക്ക്...

സുബല പാര്‍ക്ക് നിര്‍മാണം ഉടൻ പുനരാരംഭിക്കും

text_fields
bookmark_border
subala park
cancel
camera_alt

വെട്ടിപ്രത്തെ സുബല പാർക്ക് നിർമാണസ്ഥലം

പത്തനംതിട്ട: മൂന്ന് പതിറ്റാണ്ടുമുമ്പ് ആരംഭിച്ച് ഇനിയും പൂര്‍ത്തിയാകാത്ത സുബല പാര്‍ക്ക് നിര്‍മാണം ആറ് മാസത്തിനുള്ളില്‍ പൂർത്തീകരിക്കാൻ ആക്ഷന്‍ പ്ലാന്‍ തയാറായതായി വീണ ജോർജ് എം.എൽ.എ. കരാറുകാരന് കൊടുക്കാനുണ്ടായിരുന്ന കുടിശ്ശിക കൊടുത്തുതീര്‍ത്തു.

നിര്‍മാണം പുനരാരംഭിക്കാന്‍ ജില്ല പട്ടികജാതി വികസന ഓഫിസര്‍ എസ്.എസ്. ബീന, ജില്ല നിര്‍മിതി കേന്ദ്രം പ്രോജക്ട് മാനേജര്‍ സനല്‍കുമാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരുടെ യോഗം എം.എല്‍.എ വിളിച്ചിരുന്നു. ഈ യോഗത്തില്‍ എടുത്ത തീരുമാനത്തിെൻറ അടിസ്ഥാനത്തില്‍ കർമപദ്ധതിയും തയാറാക്കി. നിര്‍മാണം അടുത്ത ആഴ്ച പുനരാരംഭിക്കാമെന്ന് കരാറുകാരൻ ഉറപ്പുനല്‍കി.

പട്ടികജാതി വനിതകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് വർഷങ്ങൾക്കുമുമ്പ് ആവിഷ്‌കരിച്ച പദ്ധതിയാണ് സുബല ടൂറിസം. പലവിധ കാരണങ്ങളാൽ നടക്കാതെ പോയി. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് മാസ്റ്റർപ്ലാൻ തയാറാക്കി നിർമാണത്തിന് തുടക്കമിട്ടിരുന്നു. എന്നാൽ, പിന്നീട് മുടങ്ങി. ഗേറ്റ് വേ, കൺെവൻഷൻ സെൻറർ, കിച്ചൺ ബ്ലോക്ക്, ഡ്രെയിനേജ്, കോഫി ഏരിയ, ബോട്ടിങ്, എക്സിബിഷൻ സ്പേസ്, കംഫർട്ട് സ്റ്റേഷൻ, ഷട്ടിൽ കോർട്ട്, കുളസംരക്ഷണ പ്രവർത്തനങ്ങൾ, തിയറ്റർ, ഗെയിമിങ് ബ്ലോക്ക്, ഗ്രീൻ റൂം, കുട്ടികളുടെ പാർക്ക്, പൂന്തോട്ടം, ചുറ്റുമതിൽ തുടങ്ങി വലിയ നിർമാണ പ്രവർത്തനങ്ങളാണ് മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

അടൂർ നിർമിതി കേന്ദ്രത്തിെൻറ നേതൃത്വത്തിലാണ് രണ്ടുവർഷം മുമ്പ് നിർമാണം തുടങ്ങിയത്. കുടിശ്ശിക വന്നതോടെ കരാറുകാരൻ പണി നിർത്തിവെക്കുകയായിരുന്നു. ഇവിടെ നേരേത്ത ഉണ്ടായിരുന്ന കുളം വിസ്തൃതി കൂട്ടുകയും ചുറ്റുമുള്ള നടപ്പാത ഭാഗികമായി നിർമിക്കുകയും ചെയ്തു. കരിങ്കല്ലുകൊണ്ട് ചുറ്റോടുചുറ്റും ഭിത്തികെട്ടാനായിരുന്നു പദ്ധതി. ഒരുവശത്തെ ഭിത്തി കുറെ പൂർത്തിയായിട്ടുണ്ട്.

വെള്ളം ഒഴുകുന്ന ചാൽ, ഓഡിറ്റോറിയം നവീകരണം, കിച്ചൻ േബ്ലാക്ക് എന്നിവയുടെ പണി തുടങ്ങിയെങ്കിലും പൂർത്തിയാകാതെ കിടക്കുകയാണ്. ഒന്നാംഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് 31നുള്ളില്‍ പൂര്‍ത്തിയാക്കുമെന്നാണ് പറഞ്ഞിരുന്നത്. മൂന്ന് ഘട്ടമായാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍. 2.90 കോടി രൂപയാണ് ഒന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ചത്. ഇതില്‍ 1.16 കോടിയുടെ നിര്‍മാണം പൂര്‍ത്തീകരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ConstructionSubala Park
News Summary - Subala Park Construction -Kerala News
Next Story