ഇലന്തൂരിൽ സ്പിരിറ്റ് വേട്ട; 490 ലിറ്റർ പിടികൂടി
text_fieldsപത്തനംതിട്ട: ഇലന്തൂരിൽനിന്ന് 490 ലിറ്റർ സ്പിരിറ്റ് എക്സൈസ് സംഘം പിടികൂടി. ആശാരിമുക്ക് പേഴുംകാട്ടിൽ സി.സി. രാജേഷ് കുമാറിന്റെ (45) വീട്ടിലെ ആട് ഫാമിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്പിരിറ്റ്. രാജേഷ് കുമാറിനെ അറസ്റ്റ് ചെയ്തു. രതീഷ്, രോഹിണിയിൽ സജി എന്നിവരുടേതാണ് സ്പിരിറ്റെന്ന രാജേഷിന്റെ മൊഴിയെ തുടർന്ന് ഇരുവരെയും പ്രതിചേർത്തു. ഡെപ്യൂട്ടി എക്സൈസ് കമീഷണർ വി.എ. പ്രദീപിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.
35 ലിറ്ററിന്റെ 14 കന്നാസുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. പത്തനംതിട്ട എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. ഷാജി, റേഞ്ച് ഇൻസ്പെക്ടർ ശ്യാംകുമാർ, പ്രിവന്റിവ് ഓഫിസർമാരായ എസ്. സുരേഷ് കുമാർ, ഡി. സുരേഷ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ സി.എ. ഷിമിൽ, നിയാദ് എസ്. പാഷ, ടി.എൻ. ബിനുരാജ്, സോമശേഖരൻ, വനിത സിവിൽ എക്സൈസ് ഓഫിസർ റാണി എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

