രേഖയിൽ സ്മാർട്ട്; കൂടൽ വില്ലേജ് ഓഫിസ് വാടകക്കെട്ടിടത്തിൽ
text_fieldsകൂടൽ വില്ലേജ് ഓഫിസ് കെട്ടിടം
കോന്നി: സംസ്ഥാനത്തെ ഭൂരിഭാഗം വില്ലേജ് ഓഫിസുകളും സ്മാർട്ടായിയെന്ന് റവന്യൂ വകുപ്പ് അവകാശപ്പെടുമ്പോഴും കൂടൽ വില്ലേജ് ഓഫിസ് ഇപ്പോഴും പഴയ രൂപത്തിൽ തന്നെ. 44 ലക്ഷം രൂപയാണ് കൂടൽ വില്ലേജ് ഓഫിസിനായി അനുവദിച്ചത്. കെട്ടിടം പണിയുന്നതിനായി നിർമാണോദ്ഘാടനവും നടത്തി. എന്നാൽ, നിർമാണം ആരംഭിച്ചില്ല.
ജീർണാവസ്ഥയിലായ കെട്ടിടത്തിൽനിന്ന് മാറി കൂടലിലെ വാടകക്കെട്ടിടത്തിലാണ് നിലവിൽ ഓഫിസ് പ്രവർത്തിക്കുന്നത്. സ്ഥല പരിമിതിമൂലം ജീവനക്കാരും സേവനത്തിന് എത്തുന്നവരും ബുദ്ധിമുട്ടുകയാണ്. രേഖകൾ സൂക്ഷിക്കാൻപോലും സൗകര്യം ഇല്ലാത്ത അവസ്ഥയാണ്.
കൂടൽ, അതിരുങ്കൽ, പോത്തുപാറ, കാരക്കകുഴി, നെടുമൺകാവ്, കുളത്തുമൺ തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി ആളുകളാണ് കൂടൽ വില്ലേജ് ഓഫിസിനെ ആശ്രയിക്കുന്നത്. വാടകക്കെട്ടിടത്തിൽ ആളുകൾക്ക് പടികൾകയറി വേണം ഓഫിസിൽ എത്താൻ. കൂടൽ-രാജഗിരി റോഡരികിലായാണ് ഓഫിസ് സ്ഥിതി ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

