Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസീതത്തോട് സഹ. ബാങ്ക്...

സീതത്തോട് സഹ. ബാങ്ക് ക്രമക്കേട്: ജനീഷ്കുമാർ എം.എൽ.എക്കെതിരെ ആരോപണങ്ങളുമായി സസ്പെൻഷനിലായ സെക്രട്ടറി

text_fields
bookmark_border
സീതത്തോട് സഹ. ബാങ്ക് ക്രമക്കേട്: ജനീഷ്കുമാർ എം.എൽ.എക്കെതിരെ ആരോപണങ്ങളുമായി സസ്പെൻഷനിലായ സെക്രട്ടറി
cancel

പത്തനംതിട്ട: സീതത്തോട് സര്‍വിസ് സഹകരണ ബാങ്കിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കെ.യു. ജനീഷ്കുമാർ എം.എൽ.എക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സസ്പെൻഷനിലായ സെക്രട്ടറി കെ.യു. ജോസ്. ജനീഷ്കുമാർ ബാങ്കിൽ ജോലി ചെയ്തിരുന്ന സമയത്താണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ക്രമക്കേടുകൾ നടന്നിരിക്കുന്നതെന്നും എല്ലാ ഇടപാടുകളും സി.പി.എമ്മും ഭരണസമിതിയും അറിഞ്ഞാണെന്നും തന്നെ ബലിയാടാക്കി രക്ഷപ്പെടാനാണ് മറ്റുള്ളവരുടെ ശ്രമമെന്നുമാണ് ജോസിെൻറ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇദ്ദേഹം മുഖ്യമന്ത്രിക്ക് പരാതിയും നൽകി.

2013_19 കാലയളവില്‍ ബാങ്കിൽ 1,62,89,007 രൂപയുടെ തിരിമറി നടന്നതായി അന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്നാണ് ബാങ്ക് പ്രസിഡൻറ് ടി.എ. നിവാസ് തിങ്കളാഴ്ച ജോസിനെ സസ്പെൻഡ് ചെയ്തത്. എന്നാൽ, താന്‍ സെക്രട്ടറിയായിരുന്ന കാലയളവില്‍ സാമ്പത്തിക തിരിമറി നടന്നതായി റിപ്പോര്‍ട്ടിലില്ലെന്ന് ജോസ് ചൂണ്ടിക്കാട്ടുന്നു. 2013_-19 കാലയളവിൽ സി.പി.എം ഏരിയ കമ്മിറ്റി അംഗത്തിെൻറ പിതാവ് പി.എന്‍. രവീന്ദ്രനായിരുന്നു ബാങ്ക് പ്രസിഡൻറ്. സുഭാഷായിരുന്നു സെക്രട്ടറി. ജനീഷ് കുമാര്‍ ജീവനക്കാരനുമായിരുന്നു. 2019 ജൂണില്‍ സുഭാഷ് വിരമിച്ച ഒഴിവിലാണ് ജോസ് സെക്രട്ടറിയായത്. എന്നിട്ടും കുറ്റമെല്ലാം തെൻറമേൽ കെട്ടിെവക്കാൻ ശ്രമമുണ്ടാകുമെന്നത് മുന്നിൽക്കണ്ട് ജോസ് നേരേത്തതന്നെ മുഖ്യമന്ത്രിക്കും കൂടാതെ സി.പി.എം സംസ്ഥാന സെക്രട്ടറിക്കും പരാതി നല്‍കുകയായിരുന്നു. മുമ്പ് സി.പിഎം ലോക്കൽ കമ്മിറ്റി അംഗവും പഞ്ചായത്ത് അംഗവുമായിരുന്നു ജോസ്.

സഹകരണ വകുപ്പ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തന്നെ കേസിൽ പ്രതിയാക്കാനാണ് ശ്രമെമന്ന് ജോസ് ആരോപിക്കുന്നു. ക്രമക്കേടുകൾക്ക് നേതൃത്വം നൽകി സമ്പാദിച്ച പണം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെലവഴിച്ചിട്ടുണ്ട്. എം.എൽ.എയുടെ രഹസ്യങ്ങൾ അറിയുന്നതിനാലാണ് തന്നെ ജയിലിലാക്കാൻ ശ്രമിക്കുന്നത്. നോട്ടുനിരോധന കാലയളവില്‍ ബാങ്കില്‍ ലക്ഷങ്ങളുടെ കൃത്രിമ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും ജോസ് പറയുന്നു. അതേസമയം, ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകളില്‍ സെക്രട്ടറിയായിരുന്ന കെ.യു. ജോസ് മാത്രമാണ് നിലവില്‍ കുറ്റക്കാരനെന്ന് ബാങ്ക് പ്രസിഡൻറ് ടി.എ. നിവാസ് പറഞ്ഞു. അപഹരിക്കപ്പെട്ടതായി കണ്ടെത്തിയ തുക തിരിച്ചടച്ചതായും വ്യാജരേഖ ചമച്ച് അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുന്ന സമീപനമാണ് സെക്രട്ടറിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും നിവാസ് വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:corruption caseSeethathode bank
News Summary - seethathode co operative bank corruption controversy is raging
Next Story