എല്ലാം തളർത്തിയെങ്കിലും അഫ്ജൽ ശുഭപ്രതീക്ഷയിലാണ്
text_fieldsറാന്നി: 10 വർഷം മുമ്പാണ് അഫ്ജൽ കേരളക്കരയിൽ തെൻറ ജീവിതഭാണ്ഡം ഇറക്കിെവച്ചത്. ഉത്തർപ്രദേശിലെ മുസഫർ നഗറിൽനിന്ന് 20വർഷം മുമ്പ് കുടുംബവുമൊത്ത് ജീവിതത്തിന് അഭയംതേടി നാടുവിടുകയായിരുന്നു. തുണിക്കച്ചവടവുമായി ആദ്യം തമിഴ്നാട്ടിലെത്തി. ഒന്നും മിച്ചമില്ല കടംമാത്രം ബാക്കിയായപ്പോഴാണ് അവിടുന്ന് കേരളത്തിലേക്ക് പോന്നത്. ഇപ്പോൾ റാന്നിയിൽ തുണിക്കച്ചവടം നടത്തുന്നു. ആദ്യം കൊണ്ടുനടന്നുള്ള വിൽപനയായിരുന്നു. നാലുവർഷം മുമ്പ് റാന്നിയിൽ കട വാടകക്കെടുത്ത് വ്യാപാരം ആരംഭിച്ചു. 2018ൽ റാന്നിയിലുണ്ടായ പ്രളയം അഫ്ജലിെൻറ കടയിൽ ഒന്നും ബാക്കിെവച്ചില്ല. എല്ലാം തുടച്ചെടുത്തു. പിന്നീട് ജീവിതം ദുരിതപൂർണമായിരുന്നു. കടമെടുത്ത് വ്യാപാരം ആരംഭിച്ച് പിച്ചെവച്ച് ഉയർന്നപ്പോഴാണ് എല്ലാം പ്രളയം തകർത്തത്. അതിെൻറ ആഘാതം വിട്ടുമാറിയില്ല. പിന്നീട് രണ്ടാംതവണയും പ്രളയം കനത്ത നഷ്ടം വിതച്ചു.
പമ്പയാറിെൻറ സമീപത്തുള്ള അങ്ങാടിയിലാണ് വ്യാപാരസ്ഥാപനം. അതിനാൽ ആദ്യം വെള്ളംകയറും. അഫ്ജൽ പിന്നോട്ടുപോയില്ല. കനത്ത നഷ്ടത്തെയും അതിജീവിക്കാൻ വ്യാപാരം ആരംഭിച്ചപ്പോഴാണ് ജനങ്ങളുടെയാകെ ജീവിതം വഴിമുട്ടിക്കാൻ കോവിഡ് എത്തിയത്. പിന്നീട് അടച്ചുപൂട്ടലായിരുന്നു. അതോടെ അഫ്ജലിെൻറ ജീവിതവും പൂട്ടിയ നിലയിലായി. ഇപ്പോൾ രണ്ടുവർഷമായി ജീവിതം വഴിമുട്ടിയ നിലയിലാണ്. കടയുടെ വാടകയും താമസിക്കുന്ന വീടിെൻറ വാടകയും ഒരുവരുമാനവും ഇല്ലെങ്കിലും നൽകണം. വീണ്ടും കടത്തിലേക്ക്. ആരും സഹായിക്കാനില്ല. പ്രളയത്തിലും ലോക്ഡൗണിലും ഉണ്ടായ നഷ്ടങ്ങൾക്ക് സർക്കാറിെൻറ ഭാഗത്തുനിന്ന് സഹായം ഒന്നും ലഭിച്ചില്ല. ഇതിനിടെ സഹോദരൻ ജാഫർ അപകടത്തിൽ മരണപ്പെട്ടു. വർഷങ്ങൾക്ക് മുമ്പ് ഭാര്യയും മരണപ്പെട്ടു.
ഉമ്മയെയും ബാപ്പയെയും സംരക്ഷിക്കണം. ആറ് മക്കളുള്ള കുടുംബമാണ്. കുട്ടികളുടെ വിദ്യാഭ്യാസം, ആഹാരം, വസ്ത്രം തുടങ്ങിയവ നോക്കണം. ആകെ വഴിമുട്ടിയെങ്കിലും പ്രതീക്ഷ കൈവിടുന്നില്ല. എല്ലാം നേരെയാകും എന്നാണ് കരുതുന്നത്. കോവിഡുമാറും നാട് ഉണരും. ആരും സഹായിച്ചില്ലെങ്കിലും ജീവിതം പച്ചപിടിക്കുമെന്ന ശുഭപ്രതീക്ഷയിലാണ്. നല്ലൊരു ജിംനേഷ്യം ട്രെയിനറുകൂടിയായ ഇദ്ദേഹം അങ്ങാടി പേട്ടയിലെ സ്ഥാപനത്തിൽ സൗജന്യമായി ആളുകളെ പരിശീലിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.