വ്യക്തികൾ ആരായാലും മണ്ഡലകാലം മറക്കരുത് –പന്തളം കൊട്ടാരം
text_fieldsപന്തളം: കഴിഞ്ഞ വർഷം ശബരിമലയിൽ നടന്ന സമരങ്ങൾ ഓർമെപ്പടുത്തി പന്തളം കൊട്ടാരം. വ്യക്തികൾ ആരായാലും മണ്ഡലകാലം മറക്കരുതെന്ന് കൊട്ടാരം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 2018 ഒക്ടോബർ രണ്ടിന് പന്തളത്ത് സംഘടിപ്പിച്ച ആദ്യ നാമജപ ഘോഷയാത്രക്ക് നേതൃത്വം നൽകിയത് പന്തളം കൊട്ടാരവും ക്ഷേത്രാചാര സംരക്ഷണ സമിതിയും അനവധി ക്ഷേത്രോപദേശക സമിതികളും വിവിധ ഹൈന്ദവ സംഘടനകളും എൻ.എസ്.എസ് അടക്കമുള്ള സമുദായ സംഘടനകളും ചേർന്നാണെന്ന് കൊട്ടാരം നിർവാഹക സംഘം അറിയിച്ചു. രാഷ്ട്രീയാതീതമായി എല്ലാ അയ്യപ്പഭക്തരുമായും ആത്മബന്ധമുണ്ട്. എന്നാൽ, അത് അവരുടെ രാഷ്ട്രീയ നിലപാടിനുള്ള പിന്തുണയല്ല. ഒരു കൊടിയുടെയും പിന്നാലെ പോകരുത് എന്നതായിരുന്നു നാമജപ ഘോഷയാത്രക്ക് ഇറങ്ങുന്നതിനുമുമ്പ് നിർവാഹക സംഘം പ്രസിഡൻറ് പി. ശശികുമാർ വർമ പ്രഖ്യാപിച്ചത്. ഒരു രാഷ്ട്രീയ പാർട്ടിയുടെയും നിലപാടിനൊപ്പമല്ല, മറിച്ച് അയ്യപ്പഭക്തരുടെ വിശ്വാസത്തിനൊപ്പമാണ് നിലകൊണ്ടത്.
അയ്യപ്പവിശ്വാസത്തെയും ആചാരാനുഷ്ഠാനങ്ങളെയും സംരക്ഷിക്കുകയും ശബരിമലയെ തകർക്കാനുള്ള ശ്രമങ്ങളെ ഭക്തർക്കൊപ്പംനിന്ന് ചെറുക്കുകയുമാണ് കർത്തവ്യം. ഈ പ്രവർത്തനത്തിനിടയിൽ ഒപ്പംചേരുന്നവരും വിട്ടുപോകുന്നവരുമായ വ്യക്തികളുടെ കക്ഷിരാഷ്ട്രീയത്തിലും അവസരവാദത്തിലും ബന്ധമില്ല. അത്തരത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളിലേക്ക് ചേക്കേറുന്നവർക്ക് കൊട്ടാരം നിർവാഹക സംഘത്തിെൻറയും അധ്യക്ഷെൻറയും പിന്തുണയുണ്ടെന്ന് പ്രചരിപ്പിക്കുന്നതിനെ അപഹാസ്യം എന്നേ പറയാൻ കഴിയൂ.
യുവതിപ്രവേശന വിഷയത്തിൽ ഭരണകൂടത്തിെൻറ സ്വേച്ഛാധിപത്യ നിലപാടുകൾമൂലം ഭക്തരുടെ മനസ്സിനേറ്റ മുറിവ് മായാതെനിൽക്കുകയാണ്. നാമം ജപിച്ചതിെൻറ പേരിൽ ആയിരക്കണക്കിന് ഭക്തർക്കും അമ്മമാർക്കുമെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കുന്നതുവരെ അവരോടൊപ്പം ഉറച്ചുനിൽക്കുമെന്നും പന്തളം കൊട്ടാരം പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.