Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightPandalamchevron_rightബസുകളുടെ...

ബസുകളുടെ മത്സരയോട്ടത്തിൽ ജീവൻ പണയംവെച്ച് ജനം

text_fields
bookmark_border
ബസുകളുടെ മത്സരയോട്ടത്തിൽ ജീവൻ പണയംവെച്ച് ജനം
cancel
camera_alt

പന്തളം-പത്തനംതിട്ട റോഡിൽ കടയ്ക്കാട് ഭാഗത്ത്

കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസും മത്സര ഓട്ടത്തിൽ

പന്തളം: കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിൽ പൊറുതിമുട്ടി യാത്രക്കാർ. ഒരേസമയം നിരത്തിലിറങ്ങുന്ന ബസുകളിലെ ജീവനക്കാർ തമ്മിലാണ് സമയത്തെച്ചൊല്ലി തർക്കം ഉണ്ടാകുന്നത്. പന്തളം-പത്തനംതിട്ട, പന്തളം-മാവേലിക്കര റൂട്ടുകളിൽ മത്സരയോട്ടം പതിവാണ്. പലപ്പോഴും വാക്കേറ്റവും ബഹളവും സംഘർഷത്തിലേക്കും നീങ്ങാറുണ്ട്. പന്തളം-പത്തനംതിട്ട റോഡിലാണ് ഏറ്റവും കൂടുതൽ മത്സരയോട്ടം.

കഴിഞ്ഞദിവസം കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസും മത്സരയോട്ടം നടത്തി പന്തളം ബസ് സ്റ്റാൻഡിൽ വാക്കേറ്റം ഉണ്ടാക്കിയതോടെ യാത്രക്കാരുടെ പരാതിയെ തുടർന്ന് പൊലീസിന് ഇടപെടേണ്ടിവന്നു. മുന്നിൽപ്പോകുന്ന ബസിനെ മറികടക്കാൻ സ്റ്റോപ്പിൽനിന്ന് മാറ്റി ബസ് നിർത്തുന്നതും പതിവാണ്. പല സ്റ്റോപ്പുകളിലും ബസുകൾ നിർത്താതെ പോകുന്നതിനാൽ വിദ്യാർഥികൾക്കും ജോലിക്കുപോകുന്നവർക്കും കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയുന്നില്ലെന്നും പരാതിയുണ്ട്.

റോഡുകൾ മെച്ചപ്പെട്ടെങ്കിലും സമയക്രമത്തിൽ മാറ്റം വന്നിട്ടില്ല. പന്തളത്തുനിന്ന് മാവേലിക്കരയിലേക്കുള്ള റൂട്ടിൽ ഒരേസമയം സ്വകാര്യബസുകളും കെ.എസ്.ആർ.ടി.സി ബസുകളുമുണ്ട്. ആളെക്കയറ്റാനായി സ്വകാര്യബസുകൾ നേരത്തേ സ്റ്റാൻഡിൽനിന്ന് ഇറങ്ങുന്നതോടെ മത്സരയോട്ടം തുടങ്ങും. പന്തളം- പത്തനംതിട്ട റൂട്ടിലും ഇതേ സ്ഥിതിയാണ്. ഒരേസമയത്ത് രണ്ടു ബസുകൾ ഒന്നിച്ച് പുറപ്പെടുകയും ഒന്നിച്ചെത്തുകയും ചെയ്യും.യാത്രക്കാരെ കയറ്റാൻ അമിതവേഗത്തിലാണ് ബസുകൾ പായുന്നത്. ഇതുകാരണം അപകടങ്ങൾ പതിവാകുമ്പോഴും പരിശോധന നടത്താനോ നടപടി സ്വീകരിക്കാനോ അധികൃതർ തയാറായില്ലെന്നാണ് യാത്രക്കാരുടെ പരാതി.

തിരുവല്ല-മല്ലപ്പള്ളി റൂട്ടിലും സ്വകാര്യ ബസുകളുടെ മത്സരയോട്ടം

മല്ലപ്പള്ളി: തിരുവല്ല-മല്ലപ്പള്ളി റൂട്ടിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം യാത്രക്കാരിലും നാട്ടുകാരിലും ഭീതിപരത്തുന്നു. നിയന്ത്രിക്കാൻ നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാണെങ്കിലും അധികൃതർ നടപടിയെടുക്കാൻ തയാറാകുന്നില്ലെന്നാണ് പരാതി. ബസ്സ്റ്റാൻഡിൽനിന്ന് കൃത്യസമയത്ത് പുറപ്പെടുന്ന ബസുകൾ പിന്നീട് ഇഴഞ്ഞാണ് നീങ്ങുന്നത്. ആവശ്യമില്ലാതെ മിനിറ്റുകളോളം ഓരോ സ്ഥലങ്ങളിലും നിർത്തിയിടുകയാണ്.

തിരുവല്ല റൂട്ടിൽ സർവിസ് നടത്തുന്ന ബസുകൾ സ്റ്റാൻഡിൽനിന്ന് പുറപ്പെട്ട് കുന്നന്താനം വരെ എത്താൻ അരമണിക്കൂറോളമാണ് എടുക്കുന്നത്. പിന്നിൽ സർവിസ് നടത്തുന്ന ബസ് കണ്ടതിനുശേഷം വേഗം കൂട്ടുകയും തുടർന്ന് മരണപ്പാച്ചിലുമാണ്. ഇതിനിടെ യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും മിന്നൽ വേഗത്തിലാകുന്നത് അപകടത്തിന് കാരണമാകുന്നു. ചിലപ്പോൾ വിദ്യാർഥികളെ കയറ്റാറുമില്ല.

ഈ റൂട്ടിൽ മിക്ക ബസും അഞ്ചും പത്തും മിനിറ്റ് വ്യത്യാസത്തിലാണ് സർവിസ് നടത്തുന്നത്. മറ്റ് ബസുകളുടെ സമയമെടുത്താണ് ഓരോ ബസിന്റെയും സർവിസ്. സമയകൃത്യത പാലിക്കാതെയുള്ള സ്വകാര്യ ബസുകളുടെ മത്സരയോട്ടം കാരണം ജീവനക്കാർ തമ്മിൽ അസഭ്യംപറച്ചിലും വാഹനങ്ങൾ തമ്മിൽ ഉരസലും മറ്റും നിത്യസംഭവമാണ്.

ജീവൻ പണയംവെച്ചാണ് തിരുവല്ല-മല്ലപ്പള്ളി റൂട്ടിൽ യാത്രക്കാർ ബസിൽ കയറുന്നത്. വിദ്യാർഥികൾ ഉൾപ്പെടെ നിരവധി യാത്രക്കാരുമായി സർവിസ് നടത്തുന്ന സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ അധികൃതർ തയാറാകാത്തിൽ പ്രതിഷേധവും ശക്തമാണ്. മരണപ്പാച്ചിലും അപകടങ്ങളും പതിവായിട്ടും അധികൃതർ മൗനംതുടരുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pandalambus race
News Summary - People risk their lives in bus races
Next Story