Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightMallappallychevron_rightകുഴികൾ എടുക്കാൻ വാട്ടർ...

കുഴികൾ എടുക്കാൻ വാട്ടർ അതോറിറ്റി അടക്കുന്നത് നാട്ടുകാരും

text_fields
bookmark_border
കുഴികൾ എടുക്കാൻ വാട്ടർ അതോറിറ്റി അടക്കുന്നത് നാട്ടുകാരും
cancel
camera_alt

തിരുവല്ല - മല്ലപ്പള്ളി റോഡിന്‍റെ വശങ്ങളിലെ കുഴികൾ വ്യാപാരികൾ അടക്കുന്നു

മല്ലപ്പള്ളി: പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ റോഡിന്‍റെ വശങ്ങളിൽ എടുക്കുന്ന കുഴികൾ അപകട ഭീഷണിയാകുന്നു. തിരുവല്ല - മല്ലപ്പള്ളി റോഡിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് എടുത്തകുഴികൾ ശരിയായ രീതിയിൽ മൂടാത്തത് നിരവധി അപകടങ്ങൾക്കാണ് കാരണമായത്. അധികാരികളുടെ ഭാഗത്തു നിന്നും നടപടി ഉണ്ടാകാത്തതിനാൽ അപകടങ്ങൾ കണ്ടുമടുത്ത വ്യാപാരികളും നാട്ടുകാരും അവസാനം കുഴികൾ അടക്കുന്നതിന് രംഗത്തെത്തി. കഴിഞ്ഞ ദിവസം തിരുവല്ല റോഡിന്‍റെ വശങ്ങളിലെ കുഴികൾ സമീപത്തെ വ്യാപാരികളുടെ നേതൃത്വത്തിലാണ് അടച്ചത്. ഇവിടെ കാൽനടയാത്രക്കാരും ഇരുചക്ര വാഹന യാത്രക്കാരും കുഴികളിൽവീണ് പരിക്കേൽക്കുന്നത് നിത്യസംഭവമായിരുന്നു.

വാട്ടർ അതോറിറ്റി അധികൃതരുടെ അനാസ്ഥയാണ് ഇതിന് പ്രധാന കാരണമെന്ന് നാട്ടുകാർ പറയുന്നത്. അപകടം ക്ഷണിച്ചു വരുത്തുന്നതിന് കാരണമായിരുന്ന ടൗണിലെ നിരവധി കുഴികൾ നേരത്തേ ടാക്സി ഡ്രൈവർമാരുടെ നേതൃത്വത്തിൽ അടച്ചിരുന്നു. കുഴികൾ അടച്ച് അപകടങ്ങൾ ഒഴിവാക്കാൻ ബന്ധപ്പെട്ട അധികാരികൾ തയാറാകണമെന്ന ആവശ്യം ശക്തമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:water authority
News Summary - The locals also pay the water authority to dig the pits
Next Story