Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഎം.എസ്. സുനിലിെൻറ...

എം.എസ്. സുനിലിെൻറ 220ാമത് സ്നേഹഭവനം ആനിയമ്മക്ക്

text_fields
bookmark_border
എം.എസ്. സുനിലിെൻറ 220ാമത് സ്നേഹഭവനം ആനിയമ്മക്ക്
cancel
camera_alt

സാമൂഹികപ്രവർത്തക ഡോ. എം.എസ്. സുനിൽ നിരാലംബരായ ഭവനരഹിതർക്ക്

പണിതുനൽകുന്ന 220ാമത് സ്നേഹ ഭവനത്തിെൻറ താക്കോൽദാന ചടങ്ങ് പി.ജെ. ജോർജ്കുട്ടിയും ഭാര്യ സാലി ജോർജും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: സാമൂഹിക പ്രവർത്തക എം.എസ്. സുനിൽ നിരാലംബരായ ഭവനരഹിതർക്ക് പണിതുനൽകുന്ന 220ാമത് സ്നേഹഭവനം തട്ടാശേരി കരുനാട് വീട്ടിൽ ആനിയമ്മക്കും കുടുംബത്തിനും. മാവേലിക്കര സ്വദേശിയായ പി.ജെ. ജോർജ്കുട്ടിയുടെ 70ാം ജന്മദിന സമ്മാനമായാണ് വീട് നൽകിയത്.

വീടിെൻറ താക്കോൽദാനവും ഉദ്ഘാടനവും പി.ജെ. ജോർജ്കുട്ടിയും ഭാര്യ സാലി ജോർജും ചേർന്ന് നിർവഹിച്ചു. വർഷങ്ങളായി തകർന്നുവീഴാറായ വീട്ടിലായിരുന്നു ആനിയമ്മയുടെയും കുടുംബത്തിെൻറയും താമസം. കഴിഞ്ഞ പ്രളയത്തിൽ താമസിച്ചിരുന്ന വീട് തകർന്നു. അർബുദ രോഗിയായ അമ്മയും ഒരുവശം തളർന്ന ഭർത്താവ് തോമസും കാലിന് സ്വാധീനമില്ലാത്ത മകൾ ഷൈമോളും അടങ്ങിയ ആറംഗ കുടുംബവുമായി ദുരിതജീവിതം നയിക്കുകയായിരുന്നു ആനിയമ്മ. പി.ജെ. ജോർജ്കുട്ടിയുടെ മക്കൾ നൽകിയ നാലു ലക്ഷം രൂപ ഉപയോഗിച്ച് രണ്ട് മുറികളും ഹാളും അടുക്കളയും ശൗച്യാലയവും സിറ്റൗട്ടും അടങ്ങിയ വീടാണ് നിർമിച്ചുനൽകിയത്.

റവ. ചാക്കോ തോമസ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ സന്ധ്യ സുരേഷ്, വാർഡ് മെംബർ ശ്യാംകുമാർ, കെ.പി. ജയലാൽ, സണ്ണി ജോർജ്, ലില്ലിക്കുട്ടി സണ്ണി, സുജ ചാക്കോ, തോമാച്ചൻ എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:house
News Summary - M.S. Sunil's 220th love house
Next Story