Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightKozhancherrychevron_rightകസ്റ്റഡിയിൽനിന്ന്...

കസ്റ്റഡിയിൽനിന്ന് ചാടിപ്പോയ പ്രതിയെ കിട്ടിയില്ല; നിരപരാധികളെ വേട്ടയാടുന്നതിൽ പ്രതിഷേധം

text_fields
bookmark_border
police case
cancel

കോഴഞ്ചേരി: കാട്ടൂർപേട്ടയിൽ പോക്സോ കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽനിന്ന് ചാടിപ്പോയ സംഭവത്തിൽ നാട്ടുകാർ പൊല്ലാപ്പിലായി. അറസ്റ്റ് ഭയന്ന് ചിലർ നാട്ടിൽനിന്ന് മാറിനിൽക്കുകയാണ്. നവമാധ്യമങ്ങളിൽ നിരപരാധിത്വം ഏറ്റുപറഞ്ഞ് യുവജന സംഘടന പ്രവർത്തകരടക്കം വിശദീകരണവുമായി രംഗത്തുണ്ട്. പൊലീസി‍െൻറ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച്, നിരപരാധികളെ തേടി ആറന്മുള പൊലീസ് വീടുകൾ കയറുന്നതിൽ പ്രതിഷേധം ഉയർന്നുതുടങ്ങി. കുന്നിക്കോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ കണമുക്ക് സ്വദേശി സിറാജ് പ്രദേശത്ത് ഒളിവിൽ കഴിയുന്നതായി സൂചനയുണ്ട്. നാട്ടുകാർ തടിച്ചുകൂടിയ ബഹളത്തിനിടെ രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച ഉച്ചക്ക് 3.30നാണ് കുന്നിക്കോട് പൊലീസി‍െൻറ കസ്റ്റഡിയിലായ സിറാജ് കടന്നുകളഞ്ഞത്. മഫ്തിയിൽ എത്തിയ കുന്നിക്കോട് സ്റ്റേഷനിലെ എസ്.ഐമാരായ വൈശാഖ് കൃഷ്ണ, ഫൈസൽ എന്നിവർ സഹോദരിയുടെ വാടക വീട്ടിൽനിന്നാണ് ഇയാളെ പിടികൂടിയത്. ബഹളംകേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും സിറാജ് കടന്നുളഞ്ഞിരുന്നു.

കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും മർദിച്ചെന്നും ആരോപിച്ച് പൊലീസ് ഉദ്യോഗസ്ഥർ കോഴഞ്ചേരി ജില്ല ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവരുടെ പരാതിയിൽ സിറാജ് ഒന്നാംപ്രതിയായും ഓടിക്കൂടിയവരിൽപെട്ട നാട്ടുകാരനും ചെറുകോൽ ഗവ. യു.പി സ്കൂൾ അധ്യാപകനും സി.പി.ഐ സംസ്ഥാന അധ്യാപക സംഘടന നേതാവുമായി തൻസീർ കാട്ടൂർപേട്ട രണ്ടാംപ്രതിയായും സിറാജി‍െൻറ മാതാവ്, ഭാര്യ, സഹോദരി എന്നിവർ മൂന്ന് മുതൽ അഞ്ചുവരെ പ്രതികളായും കേസെടുത്തു. കണ്ടാലറിയാവുന്ന അഞ്ച് നാട്ടുകാരെയും ഉൾപ്പെടുത്തിയാണ് കേസ്. വിഡിയോ ദൃശ്യങ്ങൾ നോക്കിയാണ് പ്രതികളെ പൊലീസ് ഏകപക്ഷീയമായി തീരുമാനിച്ചിരിക്കുന്നത്. ഭരണകക്ഷി സ്വാധീനമുള്ളവരെ ഒഴിവാക്കിയതായും നാട്ടുകാർ ആരോപിക്കുന്നു. പ്രതി രക്ഷപ്പെട്ടതി‍െൻറ ശിക്ഷാനടപടികളിൽനിന്ന് ഒഴിവാകാനാണ് പൊലീസ് തങ്ങളുടെമേൽ ആരോപണം ഉന്നയിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. രാപ്പകൽ പൊലീസ് വരുന്നതിൽ പ്രതിഷേധിക്കുന്നതായും വിഡിയോയിൽ ഉൾപ്പെട്ടവർ ഒരു കേസുകളിൽപോലും ഇതുവരെ പ്രതികളായിട്ടില്ലെന്നും നാരങ്ങാനം പഞ്ചായത്ത് പ്രസിഡന്‍റ് മിനി സോമരാജൻ 'മാധ്യമ'ത്തോട് പ്രതികരിച്ചു.   

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pathanamthitta News
News Summary - The suspect who escaped from custody was not found; Protest against the hunting of innocent people
Next Story