Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightKonnichevron_rightഎസ്റ്റേറ്റ്...

എസ്റ്റേറ്റ് തൊഴിലാളികളുടെ നേരെ പാഞ്ഞടുത്ത് കാട്ടാന

text_fields
bookmark_border
elephant
cancel

കോന്നി: കാട്ടാനയുടെ ആക്രമണത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടതിന്‍റെ ആശ്വാസത്തിലാണ്‌ കല്ലേലി ഹാരിസൺ മലയാളം പ്ലാന്റേഷൻ എസ്റ്റേറ്റിലെ തൊഴിലാളികൾ. കഴിഞ്ഞ ദിവസം രാവിലെ ആറോടെയാണ് സംഭവം. ടാപ്പിങ് തൊഴിലാളികളായ പെരുമാൾ (52), വത്സമ്മ (45), കെ. അജി (52), മണിയമ്മ (45) എന്നിവർ ജോലിക്ക് പോകുന്നതിനിടെ ഒറ്റയാൻ ഇവരെ ആക്രമിക്കാൻ പാഞ്ഞടുക്കുകയായിരുന്നു. പ്രാണരക്ഷാർഥം ഓടിമാറുന്നതിനിടെ തൊഴിലാളികളുടെ കൈയിൽ ഉണ്ടായിരുന്ന ബക്കറ്റ് നിലത്തുവീണു.

ആന ബക്കറ്റ് ചവിട്ടി നശിപ്പിക്കുകയും ചെയ്തു. നടുവത്തുമൂഴി ഫോറസ്റ്റ് റേഞ്ച് പരിധിയിൽ വരുന്ന വനാതിർത്തിയിലാണ് എസ്റ്റേറ്റ്. ഇവിടെ കൈത കൃഷി ഉള്ളതിനാൽ അവ തിന്നാനും കാട്ടാന എത്തുന്നുണ്ട്.

വനമേഖലയോട് ചേർന്ന സ്ഥലത്ത് സോളാർ വേലിയും സ്ഥാപിച്ചിട്ടില്ല. കാട്ടാന ശല്യം രൂക്ഷമായതോടെ വനാതിർത്തിയിൽ കിടങ്ങ് നിർമിക്കാൻ അനുമതി നൽകണമെന്ന് വനംവകുപ്പിനോട് എസ്റ്റേറ്റ് അധികൃതർ ആവശ്യപ്പെട്ടിട്ടും ഇതിനും തയാറായിട്ടില്ല എന്നും പറയുന്നു. കാട്ടാന ആക്രമണം രൂക്ഷമായതോടെ തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളിൽപോലും സ്വസ്ഥമായി കിടന്നുറങ്ങാൻ കഴിയാത്ത അവസ്ഥയാണുള്ളത്. ലയങ്ങളുടെ അടുത്തുവരെ മുമ്പ് കാട്ടാന എത്തിയിട്ടുണ്ടെന്ന് തൊഴിലാളികൾ പറയുന്നു. പുലർച്ച ജോലിക്ക് പോകുന്നവരാണ് അധികവും. കാട്ടാനയെ ഭയന്ന് ജോലിക്ക് പോകാൻ കഴിയുന്നില്ല എന്നും തൊഴിലാളികൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wild elephantestate workers
News Summary - Wild elephant rushes towards estate workers
Next Story