Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകെ....

കെ. റെയിൽ:പത്തനംതിട്ടയിൽ സ്റ്റേഷനില്ല

text_fields
bookmark_border
k rail
cancel

പത്തനംതിട്ട: സെമി ഹൈസ്പീഡ് റെയിൽപാത ജില്ലയിലൂടെ കടന്നുപോകുെന്നങ്കിലും ഇവിടെ സ്റ്റേഷനില്ലാത്തത് ജില്ലക്ക് നിരാശയാകുന്നു. ആലപ്പുഴയിലെ പെരളശ്ശേരിയിലാണ് ജില്ലയോടടുത്ത സ്റ്റേഷൻ. അവിടെനിന്ന് പുത്തൻകാവ് വഴി ആറാട്ടുപുഴയെത്തുേമ്പാഴാണ് പാത ജില്ലയിലേക്ക് കടക്കുക. പാതവരുന്നതോടെ പെരളശ്ശേരിയിൽനിന്ന് മുക്കാൽ മണിക്കൂർ കൊണ്ട് തിരുവനന്തപുരത്തും അത്രയും സമയം കൊണ്ട് എറണാകുളത്തും എത്താനാകും. മൂന്നുമണിക്കൂർ െകാണ്ട് കാസർകോട്ടും എത്താനാകും.

ജില്ലയിൽ പാത കടന്നുപോകുന്നതിനായി 250 ഓളം കെട്ടിടങ്ങൾ ഇടിച്ചുനിരത്തേണ്ടിവരും. ആറാട്ടുപുഴ മുതൽ റീത്തുപള്ളി റോഡ്വരെയാണിത്. പരമാവധി ചതുപ്പു നിലങ്ങളിലൂടെയും ആൾപ്പർപ്പില്ലാത്തയിടങ്ങളിലൂടെയുമാണ് പാത കടന്നുപോകുന്നത്. നീർത്തടങ്ങൾ വൻതോതിൽ നികത്തെപ്പടുമെന്നത് പരിസ്ഥിതി പ്രശ്നങ്ങളുയർത്തും. ആറന്മുളയിൽ വിമാനത്താവള പദ്ധതിക്കായി നീർത്തടങ്ങൾ നികത്തുന്നതിനും കുടിയൊഴിപ്പിക്കുന്നതിനും എതിരെ സമരം ചെയ്ത ഇടതുപക്ഷം അധികാരത്തിലെത്തിയപ്പോൾ ആറന്മുളയിൽ ഉണ്ടാകുമായിരുന്നതിെൻറ ഇരട്ടിയിലേറെ നീർത്തടങ്ങൾ നികത്തിയും കുടിയൊഴിപ്പിക്കൽ നടത്തിയുമാണ് പദ്ധതി നടപ്പാക്കുകയെന്ന് പദ്ധതിക്കെതിരായ സമരസമിതി ചൂണ്ടിക്കാട്ടുന്നു.

10 ജില്ലകളിൽ റെയിൽവേ സ്റ്റേഷനുകളും അവയോട് അനുബന്ധിച്ച് സ്മാർട്ട് സിറ്റികളും സ്പെഷൽ സോണുകളും വിഭാവനം ചെയ്യുന്നുണ്ട്. അതനുസരിച്ച് പെരളശ്ശേരിയിലെ സ്റ്റേഷനോടനുബന്ധിച്ച് അത്തരം വികസന പദ്ധതികളുണ്ടാകുന്നത് ജില്ലക്കും ഗുണകരമാകും. പദ്ധതിക്കായി സംസ്ഥാനത്ത് മൊത്തത്തിൽ 815 ഏക്കർ നെൽപ്പാടം നികത്തേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. പദ്ധതിയുടെ പ്രാഥമിക രൂപരേഖമാത്രമാണ് ഇതുവരെ തയാറായിട്ടുള്ളത്. വിശദമായ പദ്ധതി രേഖ വരുന്നതോടെ മാത്രമേ പൊളിക്കേണ്ടിവരുന്ന കെട്ടിടങ്ങൾ, നികത്തെപ്പടുന്ന നെൽപ്പാടങ്ങൾ എന്നിവ കൃത്യമായി അറിയാനാകൂ.

സംസ്ഥാനത്ത് മൊത്തത്തിൽ 3000 വീടുകൾ ഉൾപ്പെടെ 10,000 കെട്ടിടങ്ങൾ പൊളിക്കേണ്ടിവരുമെന്നാണ് പദ്ധതിയുടെ നടത്തിപ്പുകാരായ കേരള റെയിൽ െഡവലപ്മെൻറ് കോറപറേഷൻ ലിമിറ്റഡ് (കെ. റെയിൽ) കണക്കാക്കിയിട്ടുള്ളത്. പാതയുടെ അലൈൻമെൻറ് നിർണയം നേരേത്ത പൂർത്തിയാക്കിയിരുന്നു. 25 മീറ്റർ വീതിയിലാണ് സ്ഥലം ഏറ്റെടുക്കുന്നത്.

ജില്ലയിൽ പാത കടന്നുപോകുന്ന വഴി

ആറാട്ടുപുഴ ബെത്ലഹേം മാർത്തോമ സിറിയൻ പള്ളിക്ക് തൊട്ടടുത്തുകൂടി കടന്നുപോകുന്ന പാത ആറാട്ടുപുഴ പാലത്തിന് താഴ്ഭാഗത്ത് പമ്പാനദി മുറിച്ച് കടക്കും. അതോടെ പാത കോയിപ്രം വില്ലേജിലെത്തും. കോയിപ്രത്ത് മിൽമ റോഡ്, കല്ലേലിൽ കരിപ്പുറം, കുന്നത്തുകര പോസ്റ്റ് ഓഫിസിനടത്തുകൂടി ഇരവിപുരം പഞ്ചായത്തിലേക്ക് കടക്കും. മലയാളം പവർ ലോൺട്രിയുടെ വലതുഭാഗത്തുകൂടി ബഥേൽ മാർത്തോമ പാഴ്സണേജ്, മാർഗ്രിഗോറിയോസ് ഓറത്തഡോക്സ് ചർച്ച് എന്നിവയുടെ സമീപത്തുകൂടി കടന്നുപോകും.

എസ്.എൻ.ഡി.പി ഗുരുമന്ദിരം ഒ.ഇ.എം പബ്ലിക് സ്കൂളിനും മാർത്തോമ ഇമ്മാനുവേൽ സ്കൂളിനും മധ്യഭാഗത്തുകൂടി ദേവി ടയർ വർക്സിനും മാതാ ഓട്ടോ മൊബൈൽസിനും മധ്യഭാഗത്തുകൂടി ശങ്കരമംഗലം തറവാട്ട് പുരയിടത്തിലൂടെ മണിമലയാർ മുറിച്ചുകടന്ന് പനയമ്പാല തോട് കടന്ന് മുണ്ടിയപ്പള്ളി സെൻറ് തോമസ് മാർത്തോമ പള്ളിക്ക് സമീപത്തുകൂടി മഹാലക്ഷ്മി ഗോശാല വഴി നടക്കൽ ജങ്ഷനിലെത്തും.

അവിടെനിന്ന് മരങ്ങാട്ടുചിറ ശ്രീഭദ്ര ദേവീ ക്ഷേത്രത്തിനടത്തുകൂടി ജില്ല അതിർത്തിയായ മാന്താനം ശാന്തിപുരം റോഡ് മുറിച്ചുകടക്കും. മന്നം പ്രതിമ നിൽക്കുന്നതിനും പുളിന്താനത്തിനും മധ്യഭാഗത്തുകൂടിയാണ് മാന്താനം ശാന്തിപുരം റോഡ് മുറിച്ചുകടക്കുന്നത്.

നഷ്ടപരിഹാരമെന്ന കെ-റെയിൽ എം.ഡിയുടെ പ്രഖ്യാപനം വഞ്ചനയെന്ന്

പത്തനംതിട്ട: സെമി ഹൈസ്പീഡ് റെയിൽ കോറിഡോറിനുവേണ്ടി കുടിയൊഴിപ്പിക്കുന്നവർക്ക് ഭൂമിവിലയുടെ രണ്ടുമുതൽ നാലിരട്ടി വരെ നഷ്ടപരിഹാരം നൽകുമെന്ന കെ-റെയിൽ എം.ഡിയുടെ പ്രഖ്യാപനം തെറ്റിദ്ധാരണ പരത്താനും ഇരകളെ വഞ്ചിക്കാനുമാണെന്ന് സംസ്ഥാന കെ-റെയിൽ വിരുദ്ധ ജനകീയ സമിതി ചെയർമാൻ എം.പി. ബാബുരാജ്, ജനറൽ കൺവീനർ എസ്. രാജീവൻ എന്നിവർ പറഞ്ഞു.

സംസ്ഥാനത്ത് വികസനത്തിെൻറ പേരിൽ ഭൂമി നഷ്ടപ്പെട്ട നൂറുകണക്കിന് കുടുംബങ്ങൾക്ക് നഷ്ടപരിഹാരത്തുക ലഭിച്ചിട്ടില്ല. വീടും ഭൂമിയും നഷ്ടപ്പെട്ട മൂലമ്പിള്ളി നിവാസികൾ വർഷങ്ങളായി തെരുവിലാണ്. കഴിഞ്ഞ മന്ത്രിസഭയുടെ അവസാന നാളുകളിലും ഏറ്റെടുക്കുന്ന സ്ഥലത്തിന് നാലിരട്ടി നഷ്ടപരിഹാരത്തുക നൽകുമെന്ന് കെ-റെയിൽ എം.ഡി പ്രഖ്യാപിച്ചിരുന്നു.

എന്നാൽ, അന്നത്തെ പൊതുമരാമത്ത് മന്ത്രി, എം.ഡിയുടെ പ്രഖ്യാപനത്തെ തള്ളിപ്പറയുകയും ശാസിക്കുകയും ചെയ്തത് വിസ്മരിക്കാറായിട്ടില്ല. കേരളീയ പൊതുസമൂഹത്തിൽ തെറ്റിദ്ധാരണ പടർത്താനും ഇരകളെ വഞ്ചിക്കാനും വേണ്ടി മാത്രം നടത്തുന്ന ഒട്ടും ആത്മാർഥതയില്ലാത്ത പ്രഖ്യാപനങ്ങളിൽനിന്ന് കെ-റെയിൽ എം.ഡി പിന്മാറണമെന്ന് സമിതി ആവശ്യെപ്പട്ടു.

കെ-റെയിൽ പദ്ധതി പതിനായിരങ്ങളെ കുടിയൊഴിപ്പിക്കുക മാത്രമല്ല, കേരളത്തിെൻറ പരിസ്ഥിതിയെ ഗുരുതരമായി ബാധിക്കുകയും സംസ്ഥാനത്തെ കരകയറാനാവാത്ത വിധം കടക്കെണിയിൽ തള്ളിവിടുകയും ചെയ്യും. വിനാശകരമായ ഈ പദ്ധതിയിൽനിന്ന് സർക്കാർ പിന്മാറണമെന്നും സമരസമിതി നേതാക്കൾ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittaK-Rail
News Summary - K. Rail: No station at Pathanamthitta
Next Story