ആഞ്ഞുവീശി ഡീൽ ആരോപണം; ചർച്ചയായി ശബരിമലയും
text_fieldsപത്തനംതിട്ട: ജില്ലയിൽ അഞ്ച് മണ്ഡലങ്ങളിലും ആഞ്ഞുവീശി 'ഡീൽ' ആരോപണം. പിന്നാലെ ശബരിമല വിഷയവും തെരെഞ്ഞടുപ്പ് ചർച്ചകളിൽ നിറയുന്നു. സംസ്ഥാന തലത്തിൽ ഉയർന്ന ഡീൽ വിവാദത്തിെൻറ കേന്ദ്രമായ ജില്ലയിൽ മൂന്നു മുന്നണികളിലെയും സ്ഥാനാർഥികൾ ആരോപണം തടുക്കാനും വിശദീകരിക്കാനും പാടുപെടുന്നു.
ആറന്മുളയിൽ ബി.ജെ.പി പ്രമുഖനെ മത്സരിപ്പിക്കാത്തതും മഞ്ചേശ്വരത്തിനൊപ്പം കോന്നിയിലും മത്സരിക്കാനുള്ള കെ. സുരേന്ദ്രെൻറ തീരുമാനവുമാണ് ഡീൽ ആരോപണത്തിനിടയാക്കിയത്.
ചെങ്ങന്നൂർ, ആറന്മുള, കോന്നി മണ്ഡലങ്ങളിൽ സി.പി.എം വിജയം ഉറപ്പിക്കാൻ പ്രത്യുപകാരം എന്ന നിലയിലാകാം ബി.ജെ.പി ഡീൽ ഉറപ്പിച്ചതെന്ന ആർ.എസ്.എസ് സൈദ്ധാന്തികൻ ആർ. ബാലശങ്കറിെൻറ പ്രസ്താവന വന്നശേഷം വോട്ടർമാരുടെ രാഷ്ട്രീയ മനോഭാവം എങ്ങനെയെന്ന ആശങ്കയിലാണ് എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളും. എൽ.ഡി.എഫും എൻ.ഡി.എയും ആരോപണങ്ങൾ പ്രതിരോധിക്കാനാണ് ഇപ്പോൾ കൂടുതൽ സമയം ചെലവിടുന്നത്. യു.ഡി.എഫ് പരീക്ഷീണിതാവസ്ഥയൊഴിഞ്ഞ് അൽപം ഊർജം സംഭരിച്ചിട്ടുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ഇടതു തരംഗമാണുണ്ടായത്. നാലു നഗരസഭകളിൽ അടൂരും പത്തനംതിട്ടയും എൽ.ഡി.എഫ് പിടിച്ചെടുത്തു. തിരുവല്ല കഷ്ടിച്ച് യു.ഡി.എഫ് നിലനിർത്തുകയായിരുന്നു. പന്തളം എൻ.ഡി.എയും കരസ്ഥമാക്കി. 53 ഗ്രാമപഞ്ചായത്തുകളിൽ 32 ഇടത്ത് എൽ.ഡി.എഫ് ഭരണംപിടിച്ചു. യു.ഡി.എഫ് 16 ഇടത്ത് ഒതുങ്ങി. എൻ.ഡി.എക്ക് മൂന്നിടത്ത് ഭരണം ലഭിച്ചു.
കിറ്റ്, ക്ഷേമപെൻഷനുകൾ എന്നിവ ചൂണ്ടിക്കാട്ടി തദ്ദേശ തെരെഞ്ഞടുപ്പിനെക്കാൾ മെച്ചപ്പെട്ട പ്രകടനം പ്രതീക്ഷിച്ചാണ് എൽ.ഡി.എഫ് മത്സര കളത്തിലിറങ്ങിയത്. ഡീൽ ആരോപണത്തിനുപിന്നാലെ ശബരിമല വിഷയവും ചർച്ചയായത് എൽ.ഡി.എഫിൽ ആശങ്ക പരത്തിയിട്ടുണ്ട്. ആറന്മുളയിൽ ബി.ജെ.പി ദുർബല സ്ഥാനാർഥിയെ നിർത്തിയതും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ മഞ്ചേശ്വരത്തിനൊപ്പം കോന്നിയിൽ മത്സരിക്കാനെത്തിയതും ക്രൈസ്തവർക്ക് ഭൂരിപക്ഷമുള്ളതും ശബരിമല ഉൾപ്പെടുന്ന മണ്ഡലവുമായ റാന്നിയിൽ ജില്ലക്ക് പുറത്തുനിന്ന് സ്ഥാനാർഥിയെ നിർത്തിയതുമാണ് ഡീൽ ആരോപണത്തിന് കാരണമായത്.
യുവതി പ്രവേശനകാലത്ത് ശബരിമലയിൽ നടന്ന സംഭവങ്ങൾക്ക് നേർസാക്ഷ്യം വഹിച്ചവരാണ് ജില്ലയിലുള്ളത്. സമദൂരം പറയുന്നുെണ്ടങ്കിലും എൻ.എസ്.എസ് ശബരിമല വിഷയത്തിൽ ഇടതുപക്ഷത്തിന് എതിരാണെന്നാണ് വിലയിരുത്തെപ്പടുന്നത്. അതിനുപിന്നാലെ ക്രൈസ്തവ സഭകളും ഇടയുന്നത് ഇടതുപക്ഷത്ത് ആശങ്ക ഏറ്റുന്നു.
എസ്.എൻ.ഡി.പി മാത്രമാണ് ഇടതുപക്ഷ വിരുദ്ധ നിലപാടിലേക്ക് പോകാത്തത്. നേരത്തേ, ജില്ലയിൽ അഞ്ചുസീറ്റും ഉറപ്പ് എന്ന നിലയിലാണ് ഇടതുപക്ഷം പ്രചാരണത്തിനിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.