Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഓഫിസർ അവധിയാണെങ്കിൽ...

ഓഫിസർ അവധിയാണെങ്കിൽ തയ്യൽ തൊഴിലാളിക്ക് ക്ഷേമ പെൻഷനില്ല

text_fields
bookmark_border
ഓഫിസർ അവധിയാണെങ്കിൽ തയ്യൽ തൊഴിലാളിക്ക് ക്ഷേമ പെൻഷനില്ല
cancel

പത്തനംതിട്ട: അറുപത് വയസ്സ് കഴിഞ്ഞ തയ്യൽ തൊഴിലാളിക്ക് ഭാഗ്യം കടാക്ഷിച്ചാൽ മുടക്കം വരാതെ പെൻഷൻ ലഭിക്കാം. തയ്യൽ തൊഴിലാളി ക്ഷേമ നിധി ബോർഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ ഒപ്പിട്ട് കനിയണമെന്ന് മാത്രം. തങ്ങൾ ക്ഷേമ നിധിയിലേക്ക് അടക്കുന്ന അംശാദായത്തിൽ നിന്ന് അനുവദിക്കുന്ന 1600 രൂപാ പ്രതിമാസ പെൻഷൻ നിരവധി പേർക്ക് മാസങ്ങൾ മുടങ്ങിയതായി തയ്യൽ തൊഴിലാളികൾ പരാതി പറയുന്നു.

പെൻഷൻ അപേക്ഷയിൽ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ ഒപ്പിടുന്ന ദിവസം മുതലേ പെൻഷന് അർഹതയുള്ളൂ എന്ന സർക്കാർ ഉത്തരവാണ് തയ്യൽ തൊഴിലാളിയെ വലക്കുന്നത്. ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അവധിയാണെങ്കിൽ പെൻഷൻ മുടങ്ങിയത് തന്നെ. അപേക്ഷിച്ച് മാസങ്ങൾ കഴിഞ്ഞ് പെൻഷൻ അംഗീകരിക്കപ്പെട്ടവർക്ക് മുൻകാല പ്രാബല്ല്യം ലഭിക്കുന്നുമില്ല. പത്തനംതിട്ട ജില്ലയിൽ ഇരുപതിനായിരം ക്ഷേമ നിധി അംഗങ്ങളുണ്ടെങ്കിലും തയ്യൽ തൊഴിലാളി ക്ഷേമ നിധി ബോർഡിന് സ്ഥിരം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ ഇല്ല. ആലപ്പുഴയിലെ ഓഫീസർക്ക് അധിക ചുമതല നൽകിയിരിക്കുകയാണ്. ആഴ്ച്ചയിലൊരിക്കൽ മാത്രമാണ് ഇദ്ദേഹം പത്തനംതിട്ട കലക്ട്രേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ ഓഫീസിൽ എത്തുകയുള്ളൂ. അംഗങ്ങൾ കുറവായതിനാലാണ് സ്ഥിരം ഓഫീസറെ നിയമിക്കാത്തതെന്നാണ് ബന്ധപ്പെട്ടവരുടെ സ്ഥിരീകരണം.


ഒറ്റത്തവണ റിട്ടയർമെന്‍റ് ആനുകൂല്ല്യത്തിലും ബോർഡ് തൊഴിലാളി വിരുദ്ധ സമീപനം സ്വീകരിക്കുന്നതായി ആൾ കേരളാ ടെയ്ലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു. 1994ലാണ് തയ്യൽ തൊഴിലാളി ക്ഷേമ നിധി രൂപീകരിക്കപ്പെടുന്നത്. 18ാം വയസ്സിൽ 10 രൂപാ വെച്ച് അംശാദായം അടച്ചുതുടങ്ങുന്നയാൾ 42 വർഷത്തിനു ശേഷം 60ാം വയസ്സിൽ പെൻഷനാകുമ്പോൾ 60,000 രൂപാ റിട്ടയർമെന്‍റ് ആനുകൂല്ല്യമായി സർക്കാർ നിജപ്പെടുത്തിയിരുന്നു. ഇതിനിടെ അംശാദായ തുക 50രൂപാ ഉയർത്തിയപ്പോൾ 1.50 ലക്ഷം തുകയാക്കി ആനുകൂല്ല്യം വർധിപ്പിച്ചു. ഇതിനിടെ 34 വർഷം സർവീസുള്ളയാൾക്ക് 25,940 രൂപാ നൽകണമെന്നിരിക്കെ തൊഴിലാളികൾക്ക് ലഭിച്ചത് 11,105 രൂപാ മാത്രമാണ്.


ഒറ്റത്തവണ റിട്ടയർമെന്‍റ് ആനുകൂല്ല്യം ഗഡുക്കളായി നൽകുന്നതും തൊഴിലാളികൾക്ക് പ്രയോജനപ്പെടുന്നില്ല. മൂന്നുമാസത്തിനകംനൽകിയിരുന്ന പ്രസവ ആനൂകൂല്ല്യം ആദ്യം രണ്ടായിരവും വർഷങ്ങൾക്ക് ശേഷം 13,000 രൂപയും നൽകുന്നതും നിരുത്തരവാദത്തോടെയാണെന്നും തുക ഒരുമിച്ച് നൽകണമെന്നും സംഘടനാ ഭാരവാഹികൾ ആവശ്യപ്പെട്ടു. രൂക്ഷമായ വിലക്കയറ്റത്തിൽ തയ്യൽ തൊഴിലാളികൾ അനുഭവിക്കുന്ന വിവിധ വിഷയങ്ങൾ ഉന്നയിച്ച് ബുധനാഴ്ച പത്തനംതിട്ട ജില്ലാ കലക്ട്രേറ്റിലേക്ക് ഇരുപതിനായിരം തൊഴിലാളികൾ മാർച്ച് നടത്തുമെന്ന് ടെയ്ലേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്‍റ് ആർ.രാജസേനൻ, സെക്രട്ടറി പി.ജി രാജൻ, ട്രഷറാർ എം.വി മോഹനൻ, ൈ്വസ് പ്രസിഡന്‍റ് എം.എസ് ഗോപാല കൃഷ്ണൻ നായർ, ജോ.സെക്രട്ടറി എം. രാജൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:welfare pension
News Summary - If the officer is on leave then the garment worker will not get welfare pension
Next Story