Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമത്സ്യക്കച്ചവടം തടഞ്ഞ...

മത്സ്യക്കച്ചവടം തടഞ്ഞ ഹെൽത്ത് ഇൻസ്പെക്ടർക്ക് ഭീഷണി

text_fields
bookmark_border
police
cancel

പത്തനംതിട്ട: പൊതുനിരത്തിലെ മത്സ്യക്കച്ചവടം തടഞ്ഞതിന്‍റെ പേരിൽ സി.ഐ.ടി.യു നേതാവിന്‍റെ ഭീഷണിക്കിരയായ ഹെൽത്ത് ഇൻസ്പെക്ടർക്ക് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് പൊലീസിന് നഗരസഭ സെക്രട്ടറിയുടെ കത്ത്. നഗരസഭയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ദീപുമോന്‍റെ നരിയാപുരത്ത വീടിന് സമീപത്തും ജോലിസ്ഥലത്തും രാത്രിയും പകലും അപരിചിതർ പിന്തുടരുന്നതായി കത്തിലുണ്ട്.

ജീവനും സ്വത്തിനും ഭീഷണിയുള്ള സാഹചര്യത്തിൽ ജെ.എച്ച്.ഐക്ക് സ്വതന്ത്രമായും നിർഭയമായും ജോലി ചെയ്യുന്നതിനും ജീവിക്കുന്നതിനും ജോലിസ്ഥലത്തും അല്ലാതെയും മതിയായ പൊലീസ് സംരക്ഷണം ലഭ്യമാക്കണമെന്നാണ് കത്തിലുള്ളത്. ഓഫിസിൽ കയറി ദീപുമോനെ ഭീഷണിപ്പെടുത്തുകയും കൈയേറ്റത്തിന് മുതിരുകയും ചെയ്ത സക്കീർ അലങ്കാരത്തിനെതിരെ സെക്രട്ടറി മുഖേന നൽകിയ പരാതിയിലാണ് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തത്. എന്നാൽ, പൊലീസ് തുടർ നടപടിയെടുത്തിട്ടില്ല. മത്സ്യ വിൽപന അനധികൃതമാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മത്സ്യ വ്യവസായ തൊഴിലാളി യൂനിയൻ ജില്ല ജനറൽ സെക്രട്ടറിയായ സക്കീർ അലങ്കാരത്ത് പ്രസ്താവനയിൽ പറഞ്ഞു. മത്സ്യ വിൽപന വാഹനങ്ങൾ മത്സ്യങ്ങൾ ഉൾപ്പെടെ നഗരസഭയിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പിടിച്ചുകൊണ്ടുപോയത് നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:threatenedhealth inspector
News Summary - health inspector who stopped the fish trade was threatened
Next Story