തിരുവാഭരണപാതയിലെ കൈയേറ്റം: എണ്ണെത്തച്ചൊല്ലി തർക്കം
text_fieldsപന്തളം: ശബരിമല തിരുവാഭരണ പാതയിലെ കൈയേറ്റം എത്രയെന്നതിൽ തർക്കം. 485 എണ്ണമെന്ന് സംരക്ഷണ സമിതി പറയുന്നു. 385 എണ്ണമേയുള്ളൂ എന്നാണ് വില്ലേജ് അധികൃതർ ജില്ല ഭരണകൂടത്തിന് നൽകിയ റിപ്പോർട്ടിലുള്ളത്. കൈയേറ്റം ഒഴിപ്പിക്കണമെന്ന ഹൈകോടതി ഉത്തരവിനെ തുടർന്ന് നടപടികളുടെ പുരോഗതി വിലയിരുത്തുന്നതിന് തിങ്കളാഴ്ച ഓണ്‍ലൈനായി ചേർന്ന യോഗത്തിലാണ് കൈയേറ്റക്കാരുടെ എണ്ണം തർക്കവിഷയമായത്. ഒരു പതിറ്റാണ്ടിന് മുമ്പാണ് തിരുവാഭരണ പാതയുടെ കൈയേറ്റം കണ്ടെത്തുകയും കല്ലുകൾ സ്ഥാപിക്കുകയും ചെയ്തത്.
അടൂർ, തിരുവല്ല റവന്യൂ ഡിവിഷനൽ ഓഫിസുകൾ കൈയേറ്റക്കാർക്ക് നോട്ടീസ് നൽകി, അവർ നേരിട്ടെത്തി കൈയേറ്റസ്ഥലങ്ങൾ വിട്ടുനൽകുമെന്ന് കൈപ്പടയിൽ എഴുതി നൽകിയതാണ്. എന്നിട്ടും ഒഴിപ്പിക്കാൻ ജില്ല ഭരണകൂടം തയാറാകാതെ 90 ശതമാനം കൈയേറ്റവും ഒഴിപ്പിെച്ചന്ന് പ്രചാരണം നൽകി. 10 ശതമാനം മാത്രമാണ് ഈ കാലയളവിൽ ഒഴിപ്പിച്ചിട്ടുള്ളതെന്ന് യോഗത്തിൽ പാത സംരക്ഷണസമിതി അംഗങ്ങൾ ചൂണ്ടിക്കാട്ടി.
ആദ്യ അളവിൽ കണ്ടെത്തിയ 485 കൈയേറ്റക്കാരുടെയും ലിസ്റ്റ് സംരക്ഷണ സമിതിയുടെ കൈയിൽ ഉണ്ടായിട്ടും 385 കൈയേറ്റമേയുള്ളൂ എന്നാണ് ജില്ല ഭരണകൂടത്തെ തിരുവാഭരണം കടന്നുപോകുന്ന വില്ലേജുകൾ അറിയിച്ചിട്ടുള്ളത്. പാതയിൽ രണ്ടാം ഘട്ടത്തിലും അളവുകൾ നടത്തി അമ്പതോളം കൈയേറ്റങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇനിയും കണ്ടെത്താനുമുണ്ട്.
ളാഹ മുതൽ ഒളിയമ്പുഴ വരെയുള്ള തിരുവാഭരണ പാതയിൽ യാത്രക്ക് ഒരുപാട് മാറ്റങ്ങൾ വനപ്രദേശത്തും ഉണ്ടായിട്ടുെണ്ടന്ന് സംരക്ഷണ സമിതി ചൂണ്ടിക്കാട്ടി. ചുരുങ്ങിയ ദൂരം യാത്ര ചെേയ്യണ്ടതിനു പകരം വളരെ ദൂരം യാത്ര ചെയ്യിക്കുകയാണിപ്പോൾ. ളാഹ ചെളിക്കുഴിയിൽനിന്ന് പ്ലാപ്പള്ളിവരെയും പ്ലാപ്പള്ളി മുതൽ തലപ്പാറ കോട്ടവഴി ഇലവുങ്കൽവരെയും അവിടെ നിന്ന് നിലക്കൽ പള്ളിയറക്കാവ് വഴി കൊല്ലക്കുന്ന് വഴി അട്ടത്തോട്, കൊല്ലമൂഴിവരെയും ഇപ്പോഴും പന്തളം താര എന്ന പേരിൽ തിരുവഭരണ പാത നിലവിലുണ്ട്. ഇത് തെളിച്ച് പാത ഒരുക്കാത്തതുകാരണം ടാർ റോഡിലൂടെ കിലോമീറ്ററുകൾ താണ്ടിയാണ് തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്നത്.
കൊല്ലമൂഴിയിൽനിന്ന് പമ്പനദിയിൽ ഇറങ്ങിയാണ് ഇപ്പോൾ യാത്ര. ദുർഘടമായ യാത്രയാണത്. വെള്ളം നദിയിൽ ഉയർന്നാൽ യാത്ര തടസ്സപ്പെടും. വെള്ളാച്ചിമലവഴി ഒളിയമ്പുഴക്കാണ് യഥാർഥ തിരുവാഭരണ പാത ഉള്ളത്. ഇതുകൂടി സജ്ജമായാൽ തിരുവാഭരണങ്ങൾ ശബരിമലയിൽ എത്തിക്കാൻ തിരുവാഭരണ വാഹകർക്ക് ബുദ്ധിമുട്ട് ഉണ്ടാകില്ല. വനംവകുപ്പിെൻറ സഹായവും ആവശ്യമാണെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. കലക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പാത കടന്നുപോകുന്ന 11 വില്ലേജുകളിലെയും തഹസില്‍ദാര്‍മാര്‍ക്കും വില്ലേജ് ഓഫിസര്‍മാര്‍ക്കും ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും കോടതി നിർദേശപ്രകാരം ഒഴിപ്പിക്കലിന് കര്‍ശന നിര്‍ദേശം നല്കി.
ഒഴിപ്പിക്കൽ പ്രക്രിയ ആരംഭിച്ചതിൽ സന്തോഷമുണ്ടെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി പ്രസിഡൻറ് പി.ജി. ശശികുമാർവർമ പറഞ്ഞു.
ഓൺലൈനായി നടന്ന യോഗത്തിൽ ഇതുവരെ നടന്ന പ്രവർത്തനങ്ങളെ സംബന്ധിച്ച് സെക്രട്ടറി പ്രസാദ് കുഴികാല റിപ്പോർട്ട് അവതരിപ്പിച്ചു. പന്തളം കൊട്ടാര നിർവാഹക സംഘം സെക്രട്ടറി പി.എൻ. നാരായണവർമ, അഡ്വ. സി.ഡി. അനിൽകുമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.