സ്റ്റോക്ക്മാർക്കറ്റ് നിക്ഷേപത്തിന് അമിതലാഭം വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയയാൾ പിടിയിൽ
text_fieldsമുഹമ്മദ് സലിം
പത്തനംതിട്ട : ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം നിക്ഷേപിച്ചാൽ അമിതലാഭം ലഭിക്കുമെന്ന് വാഗ്ദാനംചെയ്ത് മൂന്നര കോടിയോളം രൂപ തട്ടിയ കേസില്‍ പാലക്കാട് കൊപ്പം കൈപ്പറമ്പ് സ്വദേശിയെ ജില്ലാ ക്രൈം ബ്രാഞ്ച് കുടുക്കി.
ഡിവൈ.എസ്.പി കെ.എ.വിദ്യാധരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ വിദഗ്ധമായി പിടികൂടിയത്. പാലക്കാട് കൊപ്പം കൈപ്പറമ്പ് പട്ടമ്മാര് വളപ്പില്‍ വീട്ടില്‍ മുഹമ്മദ് സലിമാ(42)ണ് അറസ്റ്റിലായത്. കോഴഞ്ചേരി സ്വദേശി പരാതിക്കാരനായ കേസിലാണ് അറസ്റ്റ്. 3.45 കോടി രൂപയാണ് പ്രതി കബളിപ്പിച്ച് കൈക്കലാക്കിയത്.
കംബോഡിയ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തട്ടിപ്പ് സംഘങ്ങള്‍ വിവിധ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജ പരസ്യങ്ങള്‍ പ്രസിദ്ധപ്പെടുത്തി ആളുകളെ വശീകരിച്ച് കൂടുതല്‍ പണം നിക്ഷേപിപ്പിച്ചാണ് ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നത്. കമ്പോഡിയയില്‍ ഇത്തരം തട്ടിപ്പ് കേന്ദ്രങ്ങളില്‍ ജോലി ചെയ്തിരുന്ന ആന്ധ്ര സ്വദേശികളായ ഹരീഷ് കുരാപതി, നാഗ വെങ്കട്ട സൌജന്യ കുരാപതി എന്നിവരെയും മലപ്പുറം കോഴിക്കോട് സ്വദേശികളായ മറ്റു പത്ത് പ്രതികളെയും നേരത്തെ ഈ കേസിൽ ജില്ല ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കൂട്ടാളികൾ ഇനിയും പിടിയിലാവാനുണ്ട് . കമ്മീഷന് വാഗ്ദാനം ചെയ്ത് ചെറുപ്പക്കാരെ കൊണ്ട് തങ്ങളുടെ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിപ്പിച്ചു ആ പണം കുഴല്‍പ്പണമായി വിദേശത്തേക്ക് കടത്തുന്ന കണ്ണിയില്‍ പ്രധാനിയാണ് അറസ്റ്റിലായ സലിം .
ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിനായി സമര്‍പ്പിച്ച അപേക്ഷകള്‍ ജില്ലാ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് മുന്പില് ഹാജരാകാനുള്ള ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ഇയാൾ മൊബൈല്‍ ഫോണുകള്‍ ഉപേക്ഷിച്ച് കഴിഞ്ഞ നാലുമാസമായി ഒളിവിലായിരുന്നു.
സലീമിന്റെ കൂട്ടാളികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. ജില്ല ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി കെ.എ.വിദ്യാധരന്റെ നേതൃത്വത്തിൽ എസ്. ഐമാരായ ബി.എസ്. ശ്രീജിത്ത്, കെ.ആർ.അരുണ്‍ കുമാര്‍, പി.എൻ.അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത് .പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

