പെട്രോൾ പമ്പ് ജീവനക്കാരിക്ക് മർദനം: ഒന്നാം പ്രതിയും അറസ്റ്റിൽ
text_fieldsപത്തനംതിട്ട: പെട്രോൾ നിറക്കാൻ താമസിച്ചതിന് ജീവനക്കാരിയെ മർദിക്കുകയും മറ്റ് രണ്ട് ജീവനക്കാരെ ദേഹോപദ്രവം ഏൽപിക്കുകയും ചെയ്ത കേസിൽ ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തു. കൊല്ലം പിടവൂർ ആവണീശ്വരം അയണിപ്പള്ളിൽ വീട്ടിൽനിന്ന് കൂടൽ വട്ടുതറ പ്രകാശ് എന്നയാളുടെ ഈഴനെത്ത് വീട്ടിൽ വാടകക്ക് താമസിക്കുന്ന ശ്രീജിത്തിനെയാണ് (28) വ്യാഴാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്.
രണ്ടാം പ്രതി കലഞ്ഞൂർ മലനട മുല്ലശ്ശേരിൽ തെക്കേതിൽ അനിരുദ്ധനെ (19) ബുധനാഴ്ച പിടികൂടിയിരുന്നു. കേസിലെ മറ്റൊരു പ്രതി ഒളിവിലാണ്. കൂടൽ ഇഞ്ചപ്പാറ കൈരളി ഫ്യൂവൽസിൽ ഏപ്രിൽ 30ന് വൈകീട്ട് അഞ്ചിനാണ് സംഭവം.
കൂടൽ ഇഞ്ചപ്പാറ കൈമളേത്ത് വടക്കേതിൽ അനൂപിന്റെ ഭാര്യ ശാലിനിക്കെതിരെയാണ് കൈയേറ്റവും അതിക്രമവും ഉണ്ടായത്. പൊലീസ് ഇൻസ്പെക്ടർ പുഷ്പകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

