Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅതിദരിദ്രര്‍ക്ക്...

അതിദരിദ്രര്‍ക്ക് എല്ലാ രേഖകളും 22ന് മുമ്പ് നല്‍കും

text_fields
bookmark_border
poverty
cancel

പത്തനംതിട്ട: അവകാശം അതിവേഗം കാമ്പയിനിലൂടെ ജില്ലയിലെ അതിദരിദ്രര്‍ക്ക് ആവശ്യമായ എല്ലാ രേഖകളും ഈ മാസം 22ന് മുമ്പ് നല്‍കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു.

അതിദാരിദ്ര്യ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലതല സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവകാശ രേഖകള്‍ ഇല്ലാത്ത അതിദരിദ്രര്‍ ആരും സംസ്ഥാനത്ത് അവശേഷിക്കുന്നില്ലെന്ന പ്രഖ്യാപനം നവംബര്‍ ആദ്യ വാരം നടത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനകം അതിദാരിദ്ര്യനിര്‍ണയ പ്രക്രിയ സമയബന്ധിതമായി പൂര്‍ത്തീകരിച്ചിട്ടുണ്ട്.

റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയവ പോലുമില്ലാത്തവരെ സമൂഹത്തി‍െൻറ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതാണ് പദ്ധതി. യോഗത്തില്‍ എ.ഡി.എം ബി. രാധാകൃഷ്ണന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയന്‍റ് ഡയറക്ടര്‍ എന്‍. ഹരി, ജില്ല പ്ലാനിങ് ഓഫിസര്‍ സാബു സി. മാത്യു, ജില്ല സപ്ലൈ ഓഫിസര്‍ എം. അനിൽ തുടങ്ങിയവർ

പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:poorAll bills
News Summary - All bills will be given to the poor before 22nd
Next Story