Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightAdoorchevron_rightനൂൽപാലത്തിലൂടെ...

നൂൽപാലത്തിലൂടെ വാഹനങ്ങൾ; സാഹസം കാട്ടി സ്‌കൂള്‍ ബസുകളും

text_fields
bookmark_border
Vehicles across the bridge,
cancel
Listen to this Article

അടൂര്‍: സംരക്ഷണഭിത്തി തകര്‍ന്ന് പകുതിഭാഗം ഇടിഞ്ഞ പാതയിലൂടെ വാഹനങ്ങള്‍ സഞ്ചരിക്കുന്നത് ആശങ്കയുണര്‍ത്തുന്നു. ഏനാത്ത് എം.സി റോഡ്-ഉത്തശ്ശേരില്‍ കോളനി പാതയിലാണ് വിദ്യാര്‍ഥികളുമായി സ്കൂള്‍ ബസുകള്‍ ഉള്‍പ്പെടെ ചെറുതും വലുതുമായ വാഹനങ്ങളുടെ അപകടകരവും സാഹസികവുമായ സഞ്ചാരം.

ഏനാത്ത് പൊലീസ് സ്റ്റേഷന് എതിര്‍വശത്താണ് ഈ പാത. എം.സി റോഡില്‍നിന്ന് കോളനി പാതയിലേക്കു പ്രവേശിക്കുന്ന ഭാഗത്തെ തോടിനരികാണ് കഴിഞ്ഞ പ്രളയത്തില്‍ ഇടിഞ്ഞ് ഒലിച്ചുപോയത്.

ഇവിടെ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലേക്ക് തോടിനു കുറുകെ പണിത പാലമാണ് പാത ഇടിയാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

പാലത്തിന്റെ തൂണുകളില്‍ തട്ടി മഴവെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ട് തടികളും മറ്റും ഇടിച്ചാണ് വശങ്ങള്‍ തകര്‍ന്നത്. രാവിലെയും വൈകീട്ടും സ്കൂള്‍ ബസുകള്‍ ഇതിലെയാണ് സഞ്ചരിക്കുന്നത്. പാതയുടെ അടിഭാഗം വീണ്ടും ഇടിഞ്ഞു തോട്ടില്‍ വീണു. ഏതുസമയവും പാതയുടെ ബാക്കി ഭാഗവും അടര്‍ന്നുവീഴാം. ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കാനായി ഇടിഞ്ഞ ഭാഗത്ത് കല്ലുകള്‍ നിരയായി വെച്ചിട്ടുണ്ട്. ഗതാഗതം തടഞ്ഞ് പാത പൂര്‍വസ്ഥിതിയിലാക്കിയില്ലെങ്കില്‍ വലിയ ദുരന്തത്തെ വിളിച്ചുവരുത്തലാവും.

  • എഴുമറ്റൂർ - പടുതോട് റോഡിൽ യാത്ര ദുസ്സഹം

മല്ലപ്പള്ളി: എഴുമറ്റൂർ - പടുതോട് ബാസ്റ്റോ റോഡ് തകർന്ന് കുണ്ടും കുഴിയുമായി. കാൽ നടയാത്ര പോലും ദുസ്സഹമായിട്ടും നടപടി ഉണ്ടാകാത്തതിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്. ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡ് വർഷങ്ങളായി അധികൃതരുടെ അവഗണനയിലാണ്. അമിതഭാരം കയറ്റിയ വാഹനങ്ങളുടെ നിയന്ത്രണമില്ലാത്ത ഒഴുക്കാണ് റോഡിന്റെ ദുരവസ്ഥക്ക് കാരണമെന്ന ആക്ഷേപവും നിലനിൽക്കുന്നു.

റോഡിലെ ടാറിങ് പൂർണമായും ഇളകി വലിയ കുഴികൾ രൂപപ്പെട്ടതിനാൽ കലുങ്കുകളും ഏതു നിമിഷവും തകരാം.ഗർത്തങ്ങളിൽ മഴ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവ് കാഴ്ചയാണ്.

ഈ റോഡുമായി ചേരുന്ന മറ്റു റോഡുകളെല്ലാം ഉന്നത നിലവാരത്തിൽ പണി പൂർത്തിയാക്കിയെങ്കിലും എഴുമറ്റൂർ - പടുതോട് 5.5 കിലോമീറ്റർ ദൂരം ആരും തിരിഞ്ഞു നോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. നാലു വർഷം മുമ്പ് 82 ലക്ഷം രൂപ മുടക്കി റീടാറിങ് നടത്തി മൂന്നുതവണ അറ്റകുറ്റപ്പണി നടത്തിയെങ്കിലും അമിതഭാരം കയറ്റിയ വാഹനങ്ങളുടെ നിയന്ത്രണമില്ലാഞ്ഞ ഒഴുക്കാണ് തകർച്ച വേഗത്തിൽ ആക്കുന്നത്.

ഈ റൂട്ടിലെ സ്വകാര്യ ബസുകൾ സർവിസ് നിർത്തിയതോടെ യാത്രാ ക്ലേശവും രൂക്ഷമാണ്. റോഡിന്റെ ദുരവസ്ഥക്ക് പരിഹാരം കാണാൻ നിരവധി തവണ ബന്ധപ്പെട്ടവർക്ക് പരാതിയും മറ്റും നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല. നാട്ടുകാർ സംഘടിച്ച് സമരത്തിനൊരുങ്ങുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vehicles across the bridge
News Summary - Vehicles across the bridge; School buses showing adventure
Next Story